You are Here : Home / എഴുത്തുപുര

സരിതയുടെ കുറിപ്പില്‍ ഉന്നത ബന്ധം വ്യക്തം :അഭിഭാഷകന്‍

Text Size  

Story Dated: Sunday, July 28, 2013 06:56 hrs UTC

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ തനിക്ക് കൈമാറിയത് 19 -20 പേജുള്ള കുറിപ്പാണെന്ന് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍.സരിതയുടെ വെളിപ്പെടുത്തലിന്റെ പ്രഹരശേഷി മാരകമായിരിക്കുമെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ചാണ് സരിത വിശദീകരിച്ചത്.ചിലരൊക്കെ ഭയപ്പെടേണ്ട കാര്യം ഇതിലുണ്ട്. ഉന്നതരുമായുള്ള വ്യക്തിബന്ധം സൂക്ഷമായി സരിത വിശദീകരിച്ചിട്ടുണ്ട്. തന്നെ ചൂഷണം ചെയ്തവരുടെ പേരുകള്‍ സരിത വെളിപ്പെടുത്തി. ബന്ധപ്പെടല്‍ നടന്നത് എവിടെ, എത്രസമയം എന്നിവ എഴുതിത്തന്നു.മലയാളത്തിലും ഇംഗ്ലീഷിലുമായാണ് കുറിപ്പ്.
ഒറ്റ വായനയില്‍ വ്യക്തമായി മനസ്സിലാകും വിധമാണ് എഴുത്ത്.വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.ഞെട്ടിയതുകൊണ്ടാവും മജിസ്‌ട്രേറ്റും എഴുതി തരാന്‍ ആവശ്യപ്പെട്ടത്.
ബിജു രാധാകൃഷ്ണനാണ് പണം മുഴുവന്‍ കൈകാര്യം ചെയ്തത്.ബിജു പണം ശാലുവിന് കൈമാറി.സരിതയുടെ ഒരു അക്കൗണ്ടിലും ഇപ്പോള്‍ പണമില്ല.പരാതിക്കാര്‍ക്ക് പണം തിരികെ നല്‍കി കേസ് അവസാനിപ്പിക്കാന്‍ സരിതയ്ക്ക് താത്പര്യമുണ്ട്. പണം കൊടുത്താല്‍ പരാതിക്കാര്‍ കേസ് പിന്‍വലിക്കും.പണം നല്‍കാനുള്ള സോഴ്‌സ് സരിതയ്ക്കുണ്ട്.
ബിജു രാധാകൃഷ്ണന്‍ ഭാര്യയെ കൊന്നു എന്ന കാര്യം സരിതയ്ക്ക് അറിയാം.അടുത്തത് താനാണെന്ന് സരിത ഭയപ്പെട്ടിരുന്നു.ഉപയോഗിച്ച് കഴിഞ്ഞാല്‍ കൊന്നുകളയുക എന്നതാണ് ബിജുവിന്റെ രീതി. ശാലുമേനോനെയും കൊല്ലുമെന്ന് സരിത പറഞ്ഞിരുന്നു.നിസ്സാര വകുപ്പുകളാണ് സരിതയ്ക്കും ബിജുവിനുമെതിരെ ചുമത്തിയിരിക്കുന്നത്.ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും ഫെനി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.