You are Here : Home / എഴുത്തുപുര

അടൂര്‍ പ്രകാശിനെ ഒഴിവാക്കണം , വേണുഗോപാലിനെ ഉള്‍പ്പെടുത്തണം. ഫെനിയോട് വെള്ളാപ്പള്ളി

Text Size  

Story Dated: Monday, July 29, 2013 09:20 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പറഞ്ഞത് പച്ചക്കള്ളമാണെന്നും സാമുദായിക നേതൃപദവിയിലിരിക്കുന്ന ഒരു നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അഡ്വ.ഫെനി ബാലകൃഷ്ണന്‍.കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിന്റെ പേര് ഉണ്ടോയെന്ന് വെള്ളാപ്പള്ളി തന്നോട് ആവര്‍ത്തിച്ച് ചോദിച്ചു. ഇല്ലെങ്കില്‍ വേണുഗോപാലിന്റെ പേര് ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പേര് ഉണ്ടെങ്കില്‍ ഒഴിവാക്കണമന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി ഫെനി പറഞ്ഞു.വെള്ളാപ്പള്ളി എന്തിനാണ് പ്രശ്‌നത്തില്‍ ഇടപെടുന്നതെന്ന് തനിക്കറിയില്ലെന്നും സമുദായ നേതാവായ വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരാള്‍ ഇത്തരം പച്ചക്കള്ളം പറയരുതായിരുന്നുവെന്നും ഫെന്നി വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും ഫെനി ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.