You are Here : Home / USA News

ഡങ്കനെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ പൊതുജനസമ്പര്‍ക്കം തnല്‍ക്കാലം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 18, 2014 11:28 hrs UTC


ഡാലസ്. എബോള വൈറസ് ബാധിച്ചു മരിച്ച അമേരിക്കയിലെ ആദ്യ രോഗി തോമസ് എറിക്ക് ഡങ്കനെ  ആശുപത്രിയില്‍ വിവിധ ശുശ്രൂഷകള്‍ നല്‍കിയ ജീവനക്കാര്‍ക്ക്  പൊതു ജനങ്ങളുമായി ബന്ധപ്പെടുന്നതിന് താല്‍ക്കാലിക വിലക്ക്.

ഡാലസ് പ്രസ് ബിറ്റീരിയന്‍ ആശുപത്രിയിലെ എഴുപതില്‍പരം ജീവനക്കാര്‍ എബോള വൈറസിന്‍െറ മാക്സിമം ഇന്‍ക്യുബേഷന്‍ പിരിയഡായ 21 ദിവസം പൊതുജനങ്ങള്‍ കൂടിവരുന്ന റെസ്റ്റോറന്റുകളിലോ, ഗ്രോസറി സ്റ്റോറുകളിലോ, മൂവി തിയേറ്റേഴ്സുകളിലോ, വിമാനത്തിലോ, കപ്പലിലോ, ദീര്‍ഘ ദൂര ബസ് ട്രെയ്നുകളിലോ പ്രവേശന മരുന്നതെന്ന് ആരോഗ്യ വകുപ്പ്  കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഡങ്കനുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഇത് സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൌണ്ടി ജഡ്ജ് ക്ലെ ജെങ്കിള്‍സ്, ഡാലസ് കൌണ്ടി ചീഫ് എക്സിക്യൂട്ടീവ് എന്നിവര്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഹോം ടൌണ്‍ ഹെല്‍ത്ത് കെയര്‍ ഹീറോസ് എന്നാണ് ജീവനക്കാരെ ഇവര്‍ വിശേഷിപ്പിച്ചത്. ആരെങ്കിലും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.