You are Here : Home / USA News

കൊപ്പേൽ സെന്റ്‌ അൽഫൊൻസാ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുന്നാളിന് ഉജ്വല സമാപ്തി

Text Size  

Story Dated: Saturday, August 02, 2014 09:24 hrs UTC

ഡാലസ്: കൊപ്പേൽ സെന്റ്‌ അല്ഫോന്സാ സീറോ മലബാർ ദേവാലയത്തിൽ നടന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാൾ ആഘോഷങ്ങള്ക്ക് ഉജ്വല സമാപ്തി. ജൂലൈ 18 നു വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ തിരുന്നാൾ കൊടിയേറ്റി. തുടർന്ന്
27 വരെ നീണ്ടു നിന്ന തിരുന്നാളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധയുടെ ജീവിതം വിശകലനത്തിനും വിചിന്തനത്തിനും വിധേയമാക്കി, ഭക്തി പ്രഭയിൽ പൂരിതമായ പത്തു ദിനങ്ങൾക്കാണ് സെന്റ്‌ അൽഫോൻസാ ദേവാലയം സാക്ഷ്യം വഹിച്ചത്.

ലാളിത്യത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ പുണ്യവതിയുടെ തിരുന്നാൾ പൂർണമായും പ്രാർഥനാനിരതമായ അന്തരീഷത്തിലാണ് ഇടവകജനം കൊണ്ടാടിയത്. ദിവ്യകാരുണ്യ ആരാധനയും നോവേനയും വി. കുർബാനയും വചന സന്ദേശവും, ലദീഞ്ഞും തുടർന്ന് നേർച്ച വിതരണവും ദിവസേന നടന്നു.

പ്രധാന ദിവസമായ 27 ഞായറാഴ്ച ചിക്കാഗോ രൂപതാ വികാരി ജനറാൾ റവ. ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ തിരുന്നാൾ കുർബാനയർപ്പിച്ചു വചനസന്ദേശം പങ്കുവച്ചു. ഫാ. മാത്യു കൈതമലയിൽ, ഫാ. ജോസഫ്‌ ശൌര്യമാക്കൽ, ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. എബ്രഹാം വാവേലിമേപ്പുറത്ത് എന്നിവർ സഹകാർമ്മികരായി.

വേദനകളെയും പീഡകളും, ശത്രുസ്നേഹവും , കുഞ്ഞുങ്ങളോടുള്ള സ്നേഹവും, വി. കുർബാനയോടുള്ള ആദരവും പുണ്യവതിയുടെ ജീീവിതത്തെ സ്വാധീനിച്ച നാല് ഘടക ങ്ങളായിരുന്നുവെന്നു ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ വചനസന്ദേശമധ്യേ പറഞ്ഞു. നിരന്തരം പീഡാനുഭങ്ങളിലൂടെ യാത്ര ചെയ്ത കന്യകയാണ് അൽഫോൻസാ പുണ്യവതി. മാരക രോഗങ്ങളും അതുണർത്തിയ വേദനകളും കർത്താവിന്റെ തിരുമുഖത്തേക്ക് നോക്കി സ്വീകരിക്കുവാൻ അൽഫോൻസാമ്മ തയാറായി. ഈ വേദനകളാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നതും ക്രിതുവിനോട് ചേർത്ത് നിർത്തുന്നതും രക്ഷാകരമായ അനുഭവങ്ങള നമുക്ക് നൽകുന്നതെന്നും അമ്മ തിരിച്ചറിയുകയും ചെയ്തു.

ശത്രുസ്നേഹമാണ് അമ്മയുടെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു ഘടകം. , വേദനിപ്പിച്ച വ്യക്തികളോട് നിരുപാധികം ക്ഷമിക്കുമ്പോൾ ദൈവ സമാധാനമെന്ന നിധി നമുക്ക് ലഭിക്കും. കുഞ്ഞുങ്ങൾ മറ്റുള്ളവരേക്കാൾ ചെറിയവരാണ്. അതുപോലെ ശിശുക്കളെ പോലെ ആകാൻ അൽഫോൻസാമ്മക്കു മനസുണ്ടായിരുന്നു. വിശുദ്ധ കുർബാനയോടുള്ള ആദരവും ഭക്തിയുമാണ്‌ വിശുദ്ധയെ സ്വാധീനിച്ച വേറൊരു ഘടകമെന്ന് പുണ്യവതിയുടെ ജീവിതം ആസ്പദമാക്കി ഫാ. അഗസ്റ്റിൻ വിശ്വാസികളോടു പങ്കുവെച്ചു. . രോഗാവസ്ഥയിലും വിശുദ്ധ കുർബാനയിലേക്ക് തീവ്ര വിശ്വാസത്തോടെ നോക്കിയുള്ള ജീവിതമായിരുന്നു അൽഫോൻസാമ്മ നയിച്ചത് . നമ്മുടെ കുടുംബ ജീവിതവും ഇടവക ജീവിതവും അതുപോലെയാവണമെന്നും പുതിയ പന്തക്കുസ്താ ആനുഭവം ഇടവക്കും നാടിനും ഉണ്ടാവട്ടെ എന്നും ഫാ. അഗസ്റ്റിൻ ആശംസിച്ചു.

വി. കുര്ബാനക്ക് ശേഷം അല്ഫോന്സാമ്മയുടെയും മറ്റു വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചു പ്രദക്ഷിനാം നടന്നു. തുടർന്ന് നടന്ന നൊവേന, ലദീഞ്ഞ്‌, പരിശുദ്ധ കുര്‌ബാനയുടെ ആശീര്‍വാദം, പ്രസുദേന്തി വാഴ്‌ച, സ്‌നേഹവിരുന്ന്‌ എന്നിവയിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.

ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. ജോണ്‍ കൊച്ചുചിറയിൽ, ഫാ. മാത്യു ചൂരവടി, ഫാ. ജോസഫ് അമ്പാട്ട്, ഫാ. എബ്രഹാം വാവേലിമേപ്പുറത്ത്, ഫാ. മാത്യു കാവിപുരയിടം, ജോസ് പഴേവീട്ടിൽ, ഫാ. അഗസ്റ്റിൻ കളപ്പുരം, ഫാ. ജോസഫ്‌ ശൌര്യമാക്കൽ, ഫാ. കുര്യൻ നെടുവേലിൽചാലുങ്കൽ തുടങ്ങിയർ വിവിധ ദിനങ്ങളിൽ വചനസന്ദേശത്തിനും വിശുദ്ധ കുർബാനക്കും കാർമ്മികരായി.

ഫാ. ജോണ്‍സ്റ്റി തച്ചാറ, ട്രസ്റ്റിമാരായ ജൂഡിഷ്‌ മാത്യു, തോമസ്‌ കാഞ്ഞാണി, ജോയി. സി വര്‍ക്കി, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, തിരുന്നാൾ പ്രസുദേന്തിയായ ഇർവിംഗ് സെൻറ്. ജൂഡ് വാർഡ്‌ എന്നിവർ തിരുനാൾ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്കി. ഇടവകയിലെ കുടുംബ യൂണിറ്റുകളും ഭക്ത സംഘടനകളും ദിവസേനയുള്ള ക്രമീകരങ്ങൾക്കും നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.