വധശിക്ഷക്കു വിധിക്കപ്പെട്ട ഭാര്യയുടെ രക്ഷക്ക് ഭര്‍ത്താവ് അമേരിക്കയില്‍ നിന്നു സുഡാനിലേക്ക്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, May 20, 2014 09:51 hrs UTC
ന്യൂഹാംപ്ഷെയര്‍: സുഡാന് കോടതി വധശിക്ഷക്കു വിധിച്ച എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെ ശിക്ഷ ഒഴിവാക്കുന്നതിന് അമേരിക്കന്‍ പൗരത്വമുള്ള സുഡാന്ക്കാരനായ ഭര്‍ത്താവ് ഡാനിയേല്‍ വാണി അമേരിക്കയില്‍ നിന്നും സുഡാനിലേക്ക് പുറപ്പെട്ടു. ന്യൂഹാംപ്ഷെയര്‍, മാഞ്ചെസ്റ്ററിലാണ് ഡാനിയില് താമസിക്കുന്നത്. മുസ്ലീം വിശ്വാസം ഉപേക്ഷിച്ചു ക്രിസ്തുമതത്തില്‍ ഉള്‍പ്പെട്ട ഡാനിയേലിനെ വിവാഹം കഴിച്ചത് വ്യഭിചാരമാണെന്നും, മുസ്ലീം മതം ഉപേക്ഷിച്ചത് മതനിന്ദയാണെന്നും കോടതി അഭിപ്രായപ്പെട്ടു. 28 വയസ്സുള്ള ഡോക്ടറും, ഗര്‍ഭിണിയുമായ മെറിയം യെഹ്യ ഇബ്രാഹിമിനെ ചാട്ടവാറിന് 100 അടി നല്‍കുന്നതിനും, മരണം സംഭവിക്കാത്ത പക്ഷം തൂക്കിലേറ്റുന്നതിനുമാണ് കോടതിയുടെ വിധി.
കഴിഞ്ഞ ആഴ്ച ഉണ്ടായ വിധിയെതുടര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
എട്ടുമാസം ഗര്‍ഭിണിയായ യുവതി പ്രസവിച്ചതിനുശേഷമാണ് വധശിക്ഷ നടപ്പാക്കുക.
പിതാവു മുസ്ലീം ആയതുകൊണ്ടു മകള്‍ മെറിയായും മുസ്ലീമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ക്രിസ്തുമതം ഉപേക്ഷിച്ച് മുസ്ലീം ആകുന്നതിന് തയ്യാറാണോ എന്ന ചോദ്യത്തിന് “ഒരിക്കലുമില്ല” എന്നാണ് ജഡ്ജിയോടു മെറിയം പറഞ്ഞത്.
യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും, വൈറ്റ് ഹൗസ് വൃത്തങ്ങളും വധശിക്ഷ നടപ്പാക്കരുതെന്ന് സുഡാന് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments