You are Here : Home / USA News

വൈറ്റ് ഹൗസിനു നേരെ വെടിയുതിര്‍ത്ത് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25 വര്‍ഷം തടവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 01, 2014 08:52 hrs UTC

വാഷിംഗ്ടണ്‍ : 2011 നവംബര്‍ 11ന് സെമി ഓട്ടോമാറ്റിക്ക് ഗണ്‍ ഉപയോഗിച്ച് പന്ത്രണ്ടു തവണ വൈറ്റ് ഹൗസിന് നേരെ വെടിയുതിര്‍ത്ത ഐഡഹോയില്‍ നിന്നുള്ള ഇരുപതു വയസ്സുകാരന്‍ ഒര്‍ട്ടേഗെ ഫെര്‍ണാണ്ടസിനെ 25 വര്‍ഷത്തെ തടവിന് മാര്‍ച്ച് 31 തിങ്കളാഴ്ച കോടതി ശിക്ഷിച്ചു.

പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിക്കല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. 100,000 ഡോളറിന്റെ നാശനഷ്ടമാണ് കെട്ടിടത്തിന് സംഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

സംഭവം നടക്കുമ്പോള്‍ പ്രസിഡന്റും, മിഷേലും കാലിഫോര്‍ണിയായില്‍ ആയിരുന്നു.

വെടിവെപ്പിനു ശേഷം 5 ദിവസങ്ങള്‍ കഴിഞ്ഞാണ് പ്രതിയെ പെന്‍സില്‍വാനിയായില്‍ വെച്ച് പിടികൂടിയത്.

ലോകാവസാനം സമീപിച്ചുവെന്ന തെറ്റായ വിശ്വാസവും, മാനസിക സമ്മര്‍ദവുമാണ് പ്രതിയെ വെടിവെയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് പ്രതിഭാഗം വക്കീലിന്റെ വാദം കോടതി തള്ളികളഞ്ഞു.
പ്രതി ചെയ്ത കൃത്യം വളരെ ഗൗരവമായി കണക്കാക്കേണ്ടതാണെന്ന് ജഡ്ജി റോസ്‌മേരി വിധിന്യായത്തില്‍ സൂചിപ്പിച്ചു.

ഇരുപത്തേഴര വര്‍ഷത്തെ തടവുശിക്ഷയാണ് പ്രോസിക്യൂട്ടര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.