You are Here : Home / USA News

ശരീരത്തില്‍ സ്പര്‍ശിക്കാതെ താപനില പരിശോധിക്കുന്ന ഉപകരണം അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍

Text Size  

Story Dated: Wednesday, October 15, 2014 11:20 hrs UTC


ഡാലസ് . എബോള രോഗം അമേരിക്കയിലുമെത്തി ആദ്യ രോഗി മരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളിലെ പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഗിനിയ, ലൈബീരിയ, സിയറാ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പനിയുണ്ടോ അവരുടെ ശരീര താപനില എന്താണ് എന്ന് പരിശോധിക്കുവാന്‍ പുതി യ സംവിധാനം നിലവില്‍ വന്നു. ശരീരത്തില്‍ സ്പര്‍ശിക്കാതെ ശരീരത്തിന്‍െറ ചൂട് അളക്കുവാനുളള പുതിയ ഉപകരണം ഉപയോഗിച്ചു വരികയാണ് ഇപ്പോള്‍.

ഈ ഉപകരണം യാത്രക്കാരന്‍െറ നെറ്റിയുടെ നേരെ പിടിച്ചാല്‍ മതി. നെറ്റിയില്‍ നിന്ന് പുറപ്പെടുവിക്കുന്ന ചൂട് ഒരു സെന്‍സര്‍ അളക്കുന്നു. ഈ ചൂട് ഒരു ഇലക്ട്രിക്കല്‍ സിഗ്നലായി രൂപാന്തരപ്പെടുത്തി ഒരു മൈക്രോ പ്രോസസറിലേക്ക് കടത്തി വിടുന്നു. മൈക്രോ പ്രോസസര്‍ ശരീരത്തിന്‍െറ ചൂട് കണ്ടുപിടിച്ച് ഒരു ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ സ്ക്രീനില്‍ തെളിയിക്കുന്നു. ആരോഗ്യ രക്ഷാ പ്രവര്‍ത്തകര്‍ക്ക് യാത്രക്കാരന്‍െറ ശരീര താപനില ഈ സ്ക്രീനില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയും.

എബോള രോഗമുളള രോഗികളെ സ്പര്‍ശിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുളളതിനാല്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ ഈ ഉപകരണം ഉപയോഗിക്കുവാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അമേരിക്കയിലെ അഞ്ച് എയര്‍പോര്‍ട്ടികളിലാണ്  ഈ പരിശോധന ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.