You are Here : Home / USA News

മാതാപിതാക്കളെ വധിച്ച കേസ്സില്‍ മകന്‍ അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 02, 2014 08:44 hrs UTC

ഫോര്‍ട്ട്ബന്റ് കൗണ്ടി : മെയ് 29 വ്യാഴാഴ്ച സ്വന്തംവീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതിമാരുടെ വധത്തിനുത്തരവാദിയെന്ന് സംശയിക്കപ്പെടുന്ന മകനെ ശനിയാഴ്ച ഉച്ചക്ക് അറസ്റ്റ്‌ചെയ്തതായി ഫോര്‍ട്ട്ബന്റ് പോലീസ് അറിയിച്ചു.

മാതാപിതാക്കന്മാരായ മൈക്കിള്‍ വാള്‍ട്ടര്‍(54), ലിന്‍ഡാ വാള്‍ട്ടണ്‍(52) എന്നിവരാണ് ഇരുപതുവയസ്സുള്ള റയന്‍ എന്ന മകന്റെ വെടിയേറ്റു മരിച്ചത്.

നാലുമക്കളുള്ള ഇവരുടെ മൂന്നു മക്കളേയും പോലീസിന് കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നു. മാതാവിന്റെ ബി.എം.ഡബ്ലിയൂ കാര്‍ മോഷ്ടിച്ചു അതില്‍ യാത്രചെയ്യുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.

2011 ല്‍ കഞ്ചാവു കേസ്സില്‍ റയനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

24 വയസ്സുള്ള മകനാണ് വെടിയേറ്റു മരിച്ചുകിടന്ന മാതാപിതാക്കളുടെ മൃതശരീരം ആദ്യം കണ്ടത്.

വളരെ സുരക്ഷിതത്വമുള്ള കമ്മ്യൂണിറ്റിയില്‍ താമസിച്ചിരുന്ന ഇവരെ കുറിച്ച് സമൂഹത്തില്‍ വളരെ മതിപ്പായിരുന്നു. കമ്മ്യൂണിറ്റി അറിയപ്പെട്ടിരുന്നതുതന്നെ വാള്‍ട്ടണ്‍ ഹോം എന്നപേരിലായിരുന്നു. ഇവരുടെ ഇളയമകള്‍ ഷെല്‍ബിയുടെ ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ തയ്യാറെടുപ്പിലായിരുന്ന കുടുംബാംഗങ്ങള്‍.

വീടിനകത്തു അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് പ്രേരിപ്പിച്ചതിനെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിവാള്‍ട്ടനെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ജയിലിലേക്കയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.