പല്ലവി -ധവാന് ദമ്പതിമാരുടെ ഓട്ടോപ്സി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, October 09, 2014 02:16 hrs UTC
ഫ്രിസ്കെ (ടെക്സസ്): കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരായ പല്ലവി- ധവാന് ദമ്പതികളുടെ ഓട്ടോപ്സി റിപ്പോര്‍ട്ട് ഒക്ടോബര്‍ എട്ടിന് ബുധനാഴ്ച ഫ്രിസ്കോ പോലീസ് പുറത്തുവിട്ടു. പല്ലവിയുടെ മരണം ആത്മഹത്യാണെന്നും, ധവാന്റെ മരണം കൊലപാതകമാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പല്ലവിയുടെ ആമാശയത്തില്‍ മരണകാരണമായ ഉറക്കഗുളികയുടെ അംശം അളവില്‍ കൂടുതല്‍ കണ്ടെത്തിയതായും, സുമീത് ധവാന്റെ ആമാശയത്തിലും നേരിയ തോതില്‍ ഉറക്കഗുളികയുടെ അംശം കണ്ടെത്തിയെങ്കിലും, തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബര്‍ മൂന്നിനാണ് രണ്ട് മൃതദേഹങ്ങളും ഫ്രിസ്കോയില്‍ ഇവര്‍ താമസിക്കുന്ന വീടിനുള്ളില്‍ കണ്ടെത്തിയത്. പല്ലവിയുടെ മൃതദേഹം വീട്ടിലുള്ള നീന്തല്‍കുളത്തിലും, ധവാന്റേത് കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് എന്നു പറയുന്ന ഒരു നോട്ട് ഇവിടെ നിന്ന് കിട്ടിയെന്ന് പറയുന്നുണ്ടെങ്കിലും അതിലെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. പല്ലവി- ധവാന് ദമ്പതിമാരുടെ അറ്റോര്‍ണി ഈ കുറിപ്പിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുപറഞ്ഞു പോലീസ് നിഷേധിക്കുകയായിരുന്നു.
ദമ്പതികളുടെ ഏക മകന് ആര്‍നേവിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് പല്ലവിയുടെ പേരില്‍ കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ആര്‍നേവിന്റെ മരണം സ്വാഭികമാണെന്ന വാദം പോലീസ് അംഗീകരിച്ചിട്ടില്ല. ധവാന്റെ മരണത്തിനുത്തരവാദി ആരെണെന്ന് വ്യക്തമാക്കുവാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. കോളിന് കൗണ്ടി മെഡിക്കല്‍ എക്സാമിനേഴ്സ് ഓഫീസില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് പോലീസ് പ്രസിദ്ധീകരിച്ചത്.
Comments