You are Here : Home / USA News

ഫ്‌ളോറിഡായിലെ ഈ വര്‍ഷത്തെ ഏഴാമത്തെ വധശിക്ഷ നടപ്പാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 11, 2014 08:11 hrs UTC

ജാക്ക്‌സണ്‍വില്ല: 1994 ല്‍ 11 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം കഴുത്തുഞെരിച്ചു കൊലചെയ്ത കേസ്സില്‍ വധശിക്ഷക്കുവിധിച്ചിരുന്ന പ്രതിയുടെ ശിക്ഷ ഇന്ന് ജൂലായ് 10 വൈകീട്ട് ഫ്‌ളോറിഡായില്‍ നടപ്പാക്കി.

45 വയസ്സുള്ള എഡ്ഡി ഡേവിഡ് രോഗിയായതിനാല്‍ സിരകളിലൂടെ വിഷം കടത്തി വിടുന്നത് കഠിനമായ വേദനക്ക് കാരണമാകും എന്ന് ചൂണ്ടികാട്ടി വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ യു.എസ്.സുപ്രീം കോടതി തള്ളിയിരുന്നു. ഇന്ന് വൈകീട്ട് 6മണിക്കാണ് പ്രതിയുടെ ശരീരത്തിലേക്ക് മാരകമായ വിഷമിശ്രിതം കടത്തിവിട്ടത്. നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു.

പുതിയ വിഷമിശ്രിതം ഉപയോഗിച്ച് ഒക്കലഹോമയില്‍ ഏപ്രില്‍ മാസം നടത്തിയ വധശിക്ഷ പരാജയപ്പെട്ടതിനാല്‍ രാജ്യത്താകമാനമുള്ള വധശിക്ഷക്ക് തല്‍ക്കാലം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടു മാസത്തിനുശേഷം വധശിക്ഷ പുനസ്ഥാപിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നു പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ഈ വര്‍ഷം അമേരിക്കയില്‍ നടത്തിയ 24-മത് വധശിക്ഷയാണിത്.

ഇന്ന് ഫ്‌ളോറിഡായില്‍ വധശിക്ഷ നടപ്പാക്കുമ്പോള്‍ ഒരു കൂട്ടം ജനങ്ങള്‍ ജയിലിന് പുറത്ത് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിഷം കുത്തിവെച്ചുള്ള വധശിക്ഷ ക്രൂരമാണെന്നും, പ്രാകൃതമാണെന്നും ചൂണ്ടികാട്ടിയാണു ഇവര്‍ പ്രകടനം നടത്തിയത്. വധശിക്ഷ ഉള്‍പ്പെടെ കഠിനമായ ശിക്ഷാരീതികളില്‍ നിലവിലിരുന്നിട്ടും കുറ്റകൃത്യങ്ങള്‍ക്കോ, കൊലപാതകങ്ങള്‍ക്കോ ഒരു കുറവുമില്ല എന്നത് വിരോധാഭാസമായി തോന്നാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.