You are Here : Home / USA News

വ.ഡീക്കന്‍ ഡോ. രഞ്ജന്‍ മാത്യൂ കശീശ്ശാ ശുശ്രൂഷയിലേക്ക്…

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, December 27, 2014 01:58 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഡാളസ് സെന്‌റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഇടവകാംഗമായ റവ.ഡീക്കന്‍.ഡോ.രഞ്ജന്‍ റോയ് മാത്യൂവിന് 2015 ജനുവരി 4 ഞായറാഴ്ച കശീശ്ശാ ശുശ്രൂഷയിലേക്ക് കൈവെപ്പ് നല്‍കപ്പെടുന്നു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയില്‍, ശ്രേഷ്ഠ വൈദികര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ശെമ്മാശ്ശന്മാര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ക്ക് പുറമേ, വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളും പങ്കെടുക്കും. കോട്ടയം ഭദ്രാസനത്തിലെ, ചെങ്ങളം സെന്റ് തോമസ് യാക്കോബായ പള്ളി ഇടവകാംഗമായ വേങ്ങശ്ശേരില്‍ റോയ് മാത്യുവിന്റേയും, കൊല്ലാട് പുള്ളിയില്‍ ഇലവുംന്താനത്ത് കുടുംബാംഗമായ പരേതയായ ഗ്രേസി മാത്യൂവിന്റേയും, മകനായ ഡി.രഞ്ജന്‍ മാത്യൂ, ചെറുപ്പം മുതല്‍ തന്നെ വി. മദ്ബഹാ ശുശ്രൂഷയിലും, സണ്ടേസ്‌ക്കൂള്‍, ഭദ്രാസന യൂത്ത് അസ്സോസിയേഷന്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്റ്റുഡന്റ് ക്രിസത്യന്‍ മൂവ്‌മെന്റ്(എസ്.സി.എം) തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വ നിരയിലെ, സജീവ സാന്നിദ്ധ്യമായിരുന്നു. പെരുമ്പാവൂര്‍ വെങ്ങോല മോമ ഗബ്രിയേല്‍ ദയറാ ക്യാമ്പസില്‍ താമസിച്ച്, ബത് സയ്ദ മെന്റല്‍ ഹെല്‍ത്ത് ആശുപത്രിയിലും, ഗാര്‍ഡിയന്‍ എഞ്ചല്‍ മിഷനുകളിലും, മികവുറ്റ സേവനം നടത്തിയിട്ടുണ്ട്. യശ്ശശരീരനായ ദൈവശാസ്ത്രജ്ഞന്‍ ഡോ.എം.എം.തോമസിന്റെ തിരുവല്ലയിലുള്ള പെണ്ണമ്മ ഭവനവുമായി ബന്ധപ്പെട്ട്, പഠനങ്ങളും, പുസ്തകതര്‍ജ്ജിമകളും നടത്തുകയും, വിവിധ ക്രൈസ്തവ സെക്കുലര്‍ പ്രസിദ്ധീകരണങ്ങള്‍, ഡോക്കുമെന്ററികള്‍, ബ്ലോഗുകള്‍, റേഡിയോ-ടിവി പ്രോഗ്രാമുകള്‍ തുടങ്ങിയവയിലൂടെ പ്രവര്‍ത്തനരംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും റസിഡന്‍സിയും , കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ട്രല്‍ ബിരുദവും, ടെക്‌സാസില്‍ പോസ്റ്റ് ഡോക്ട്രല്‍ ഫെലോഷിപ്പും പൂര്‍ത്തിയാക്കിയ ശെമ്മാശ്ശന്‍, ക്ലീനിക്കല്‍ ന്യൂറോ സൈക്കോളജിസ്റ്റായി ഡാലസില്‍ സേവനം ചെയ്തുവരുന്നു.

 

 

യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാഭ്യാസത്തിന്റെ ഭാഗമായി, കോട്ടയം സെന്റ് എഫ്രേം എക്യൂമിനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍(സീറി)നിന്ന് സുറിയാനി ഭാഷാ സാഹിത്യത്തില്‍ പഠനം നടത്തിയ ശെമ്മാശ്ശന്‍, ബാംഗ്‌ളൂര്‍ ധര്‍മ്മാരാം പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും, നിയോളജിയില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി. 2012ല്‍ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്തായില്‍ നിന്നും, പൗരോഹിത്യത്തിന്റെ ആദ്യപടിയായ “ശെമ്മാശ്ശന്‍” ശുശ്രൂഷയിലേക്കുള്ള കൈവെപ്പ് സ്വീകരിക്കുകയും, തുടര്‍ന്ന്, അതിഭദ്രാസനത്തിന്റെ വളര്‍ച്ചക്കായുള്ള വിവിധ പ്രവര്‍ത്തന പദ്ധതികളില്‍ സജീവ പങ്കാളിത്വം വഹിക്കുകയും ചെയ്തുവരുന്നു. കര്‍മ്മ മണ്ഡലങ്ങളിലെ അര്‍പ്പണ ബോധത്തിനും, ആത്മാര്‍ത്ഥക്കും, എന്നെന്നും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തന ശൈലി പുലര്‍ത്തിവരുന്ന ബ:ശെമ്മാശ്ശന്റെ പ്രവര്‍ത്തനം സഭക്കെന്നും മുതല്‍ കെട്ട് തന്നെ. പത്തനാപുരം കളീക്കല്‍ യോഹന്നാന്‍ ജോണിന്റേയും, ആലീസ് ജോണിന്റേയും, മക്കള്‍ നിഷ മാത്യൂ ഭാര്യയും, നെയ്തന്‍(തൊമ്മി), റിബേക്ക് എന്നിവര്‍ മക്കളുമാണ്. റൂബിന്‍ മാത്യൂ ഏക സഹോദരനാണ്. വി.കുര്‍ബാനാന്തരം നടത്തപ്പെടുന്ന അനുമോദന യോഗത്തില്‍ ബ.വൈദീകര്‍, കൗണ്‍സില്‍ അംഗങ്ങള്‍ ഭക്തസംഘടനാ ഭാരവാഹികള്‍, മറ്റു വിശിഷ്ട വ്യക്തികള്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ 11-മത് സ്ഥാനാരോഹണ വാര്‍ഷീകദിനമായ ജനുവരി 4ന് നടത്തപ്പെടുന്ന വാര്‍ഷീകാഘോഷ പരിപാടികളും പട്ടംകൊട ശുശ്രൂഷയും, വളരെ ഭംഗിയായി നടത്തുന്നതിനാവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍, കത്തീഡ്രല്‍ മാനേജിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തില്‍, പൂര്‍ത്തീകരിച്ച് വരുന്നതായി, വികാരി വെ.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ അറിയിച്ചു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.