You are Here : Home / USA News

മാര്‍ത്തോമ സഭയുടെ ഇടയശ്രേഷ്ഠര്‍ക്ക് ഡാലസില്‍ പ്രൌഡഗംഭീര സ്വീകരണം നവംബര്‍ 22ന്

Text Size  

Story Dated: Thursday, November 20, 2014 09:45 hrs UTC


                        
ഡാലസ് . സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, മുന്‍ ഭദ്രാസന എപ്പിസ്കോപ്പായും ഇപ്പോള്‍ കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസനാധിപനായ ഡോ. യുയാക്കിം മാര്‍ കൂറിലോസ് എന്നീ ഇടയ ശ്രേഷ്ഠര്‍ക്ക് നവംബര്‍ 22  ശനിയാഴ്ച വൈകിട്ട് നാലിന് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് സെഹിയോനില്‍  ഡാലസിലെ നാല് മാര്‍ത്തോമ ഇടവകകളുടെയും സംയുക്ത നേതൃത്വത്തില്‍ പ്രൌഡഗംഭീര സ്വീകരണം നല്‍കുന്നു.

സമ്മേളനം ആംഗ്ലിക്കന്‍  സഭയുടെ ഡാലസ് ബിഷപ്പ് ഡോ. റേ ആര്‍. ഷട്ടണ്‍ ഉദ്ഘാടനം ചെയ്യും.

2014 ഡിസംബര്‍ 9 ന് മാര്‍ത്തോമ സഭയില്‍ മേല്‍പട്ടത്വ ശുശ്രൂഷയില്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ. യുയാക്കിം മാര്‍ കൂറിലോസ് എന്നീ എപ്പിസ്കോപ്പാമാര്‍ സഭയ്ക്കും ആഗോള എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്കും ആത്മീയവും ഭൌതികവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ഇടയ ശ്രേഷ്ഠരാണ്.

പ്രതിഭാധനനായ ആദ്ധ്യാത്മിക പ്രഭാഷകനും, ശുശ്രൂഷാ സരണിയിലെ കര്‍മ്മോജ്വല വ്യക്തിത്വവുമാണ് മാര്‍ അത്താനാസ്യോസ്,  ഉത്തമവും ഉദാത്തവുമായ ജീവിത ശൈലിയിലൂടെ കര്‍മ്മ മേഖല ചൈതന്യമാക്കി ദൈവ രാജ്യ പ്രവര്‍ത്തനത്തില്‍ സജീവ നേതൃത്വം നല്‍കുന്ന പ്രതിഭാ ധനനാണ് മാര്‍ തിയഡോഷ്യസ് ധ്യാന നിഷ്ഠമായ ജീവിതത്തിലൂടെയും സ്നേഹോഷ്മളവുമായ പെരുമാറ്റത്തിലൂടെയും സഭാ പ്രവര്‍ത്തനങ്ങളില്‍ ആദ്ധ്യാത്മിക പ്രഭ ചൊരിയുന്ന കര്‍മ്മ യോഗിയാണ് മാര്‍ കൂറിലോസ്.

സ്വീകരണ സമ്മേളനം വിജയിപ്പിക്കാനായി ഡാലസിലെ മാര്‍ത്തോമ ഇടവകകളെ പ്രതിനിധീകരിച്ചു വൈദികരായ  ജോസ് സി. ജോസഫ് മാത്യു,  ഒ. സി. കുര്യന്‍, സജി തോമസ്,  സാം മാത്യു,  ജോര്‍ജ് ജയിക്കബ്, ആത്മായ നേതാക്കളായ പി. വി. തോമസ്, വര്‍ഗീസ് മാത്യു, ബോബി മാത്യു, ഫില്‍ മാത്യു, സന്തോഷ് ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു. സമ്മേളനത്തിലേക്ക് ഡാലസിലെ എല്ലാ വിശ്വാസ സമൂഹത്തേയും സാമൂഹിക, സാംസ്കാരിക നേതാക്കളെയും ക്ഷണിക്കുന്നതായി കണ്‍വീനര്‍  സജി തോമസ് അച്ചന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.