You are Here : Home / USA News

ഇന്ത്യന്‍ ദമ്പതിമാരുടെ മരണം- എഫ്.ബി.ഐ. അന്വേഷിക്കണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 10, 2014 09:37 hrs UTC

 
ഫ്രിസ്‌ക്കൊ : സെപ്റ്റംബര്‍ 3ന് ഫ്രിസ്‌ക്കൊ വസതിയില്‍ നടന്ന സുമിറ്റ്- പല്ലവി ദമ്പതിമാരുടെ മരണത്തെകുറിച്ചു ടെക്‌സസ് റെയ്‌ഞ്ചേഴ്‌സൊ, എഫ്.ബി.ഐ. യോ അന്വേഷിക്കണമെന്ന് സുമിറ്റ്- പല്ലവി ദമ്പതിമാരുടെ അറ്റോര്‍ണി സെപ്റ്റംബര്‍ 8 തിങ്കളാഴ്ച രണ്ടു മണിക്ക് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
 
ദമ്പതിമാരുടെ മകന്‍ പത്തുവയസ്സുള്ള ആര്‍നേവിനെ മരണത്തെക്കുറിച്ച് ഫ്രിസ്‌ക്കൊ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും, ഈ കേസ്സും എഫ്.ബി.ഐക്ക് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
നാല്പത്തിമൂന്നി വയസ്സുള്ള സുമിറ്റ് ധവാന്റെ മൃതദേഹം താഴെയുള്ള മുറിയിലെ ബെഡില്‍ തലക്ക് അടിയേറ്റും, കൈയ്യിന് ഒടിവു പറ്റിയ നിലയിലുമാണ് കണ്ടെത്തിയത്. പല്ലവി കുളത്തില്‍ പരിക്കുകളൊന്നും ഇല്ലാതെ  മരിച്ച നിലയിലുമായിരുന്നു.
 
മരണത്തെകുറിച്ചു ഫ്രിസ്‌ക്കൊ പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദമ്പതിമാരുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത കുറിപ്പിലെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്താത്തതില്‍ അറ്റോര്‍ണി കടുത്ത പ്രതിഷേധം അറിയിച്ചു.
 
മകന്റെ മരണം നടന്നതിനെകുറിച്ച് വിദഗ്ദമായ അന്വേഷണം വേണമെന്ന് ഏഴുമാസം മുമ്പു താന്‍ ആവശ്യപ്പെട്ടതാണെന്നും, അന്ന് ഒരു അന്വേഷണത്തിനുത്തരവിട്ടുരുന്നുവെങ്കില്‍ ഒരു പക്ഷെ ദമ്പതിമാരുടെ  മരണം ഒഴിവാക്കാമായിരുന്നുവെന്നും അറ്റോര്‍ണി പറഞ്ഞു.
മൃതദേഹം കണ്ടെത്തിയത് അന്വേഷിക്കാനെത്തിയ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമറയോ ഡാഷ് ക്യാമറയോ പ്രവര്‍ത്തിപ്പിക്കാതിരുന്നത്. ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നതായും അറ്റോര്‍ണി പറഞ്ഞു.
 
ദമ്പതിമാരുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അവരില്‍ നിന്നും ലഭിച്ച സ്‌നേഹാദരണളും സല്‍ക്കാരങ്ങളും വര്‍ണ്ണാനാതീതമായിരുന്നുവെന്നും അറ്റോര്‍ണി കൂട്ടിചേര്‍ത്തു.
മരണ മടഞ്ഞ് മകന്റെ മൃതദേഹം വിദേശയാത്രയിലായിരുന്ന ഭര്‍ത്താവ് വരുന്നതുവരെ ബാത്ത്ടമ്പില്‍ ഐസിട്ട്  സൂക്ഷിച്ചതിനെ ഹിന്ദു ആചാരമാണെന്നും, അത് ന്യായീകരിക്കാവുന്നതാണെന്നും ന്യൂയോര്‍ക്കില്‍നിന്നും എത്തിയ ഇമലയാളി പത്രാധിപര്‍ ജോര്‍ജ്ജ് ജോസഫിന്റെ ചോദ്യത്തിന് അറ്റോര്‍ണി മറുപടി നല്‍കി.
 
ഫ്രിസ്‌ക്കൊ പോലീസിന്റേയും, ഡിറ്റക്ടീവിന്റേയും കേസന്വേഷണത്തില്‍ അറ്റോര്‍ണി ഫിന്‍ അസംതൃപ്തി പ്രകടിപ്പിച്ചു.
 
ദമ്പതിമാരുടെ മരണത്തിനുത്തരവാദിയായവര്‍ക്കെതിരെ സിവില്‍ സ്യൂട്ട് നല്‍കുമോ എന്ന ചോദ്യത്തിന്, ഗൗരവമായി ഈ വിഷയത്തെ കുറിച്ച് ആലോചിക്കുകയാണെന്നും അറ്റോര്‍ണി അറിയിച്ചു.
 
ടെക്‌സസിലെ പ്രധാന വാര്‍ത്താ മാധ്യമപ്രവര്‍ത്തകര്‍ക്കുപുറമെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ടെക്‌സസ്സിനെ പ്രതിനിധീകരിച്ചു പി.പി.ചെറിയാന്‍, കൈരളി ടി.വി.യെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.