You are Here : Home / USA News

ചിക്കാഗൊ മേഴ്‌സി ഹോസ്പിറ്റലില്‍ വെടിവെപ്പ്, പോലീസ് ഓഫീസര്‍, ഡോക്ടര്‍ ഉള്‍പ്പെട 4 മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 20, 2018 11:25 hrs UTC

ചിക്കാഗൊ: ചിക്കാഗൊ മേഴ്‌സി ഹോസ്പിറ്റലില്‍ നവംബര്‍ 19 തിങ്കളാഴ്ച വൈകിട്ട് 3.30 ന് ഉണ്ടായ വെടിവെപ്പില്‍ പോലീസ് ഓഫീസര്‍ സാമുവേല്‍ ജിമിനസ്, ഇ ആര്‍ ഡോക്ടര്‍ റ്റമാരാ ഒ നീല്‍, ഫാര്‍മസിക്യൂട്ടിക്കല്‍ അസിസ്റ്റന്റ്, അക്രമി വാന്‍ ലൂപസ് (32) എന്നിവര്‍ കൊല്ലപ്പെട്ടതായി ചിക്കാഗൊ പോലീസ് സൂപ്രണ്ട് എഡി ജോണ്‍സന്‍ പറഞ്ഞു. ഹോസ്പിറ്റല്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ ഡൊമസ്റ്റിക് ഡിസ്പ്യൂട്ടിന്റെ ഭാഗമായാണ് വെടിവെപ്പുണ്ടായത്. തര്‍ക്കത്തിനിടയില്‍ ലോപസ് ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ആറു തവണയെങ്കിലും ഇവര്‍ക്കെതിരെ വെടി വെച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒക്ടോബറില്‍ ഡോക്ടറും, ലൂപസും തമ്മില്‍ വിവാഹം നിശ്ചയിച്ചിരുന്നു എന്നാല്‍ സെപ്റ്റംബറില്‍ വിവാഹത്തില്‍ നിന്നും ഡോക്ടര്‍ പിന്മാറിയിരുന്നു. ഡോക്ടര്‍ക്ക് നേരെ വെടിവെച്ചതിന് ശേഷം അക്രമി ആശുപത്രിയിലേക്ക് ഓടി കയറി അവിടെയുണ്ടായിരുന്ന ഫാര്‍മസിക്യൂട്ടിക്കല്‍ അസിസ്റ്റന്റിന് നേരെ വെടിയുതിര്‍ത്തു. സംഭവം അറിഞ്ഞ് ആദ്യം ത്തെിയ പോലീസ് ഓഫീസര്‍ സാമുവേലും, അക്രമിയും തമ്മില്‍ പരസ്പരം വെടിവെപ്പ് നടന്നതായി സി പി സി വക്താവ് പറഞ്ഞു. അക്രമി മരിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും വക്താവ് അറിയിച്ചു. വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ഫാര്‍മസിക്യൂട്ടിക്കല്‍ അസിസ്റ്റന്റ് താങ്ക്‌സ് ഗിവിംഗിന് ഇന്ത്യാനയിലെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ഓഫീസര്‍ മൂന്ന് കുട്ടികളുടെ പിതാവാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.