മസ്കിറ്റ് ഐ.സി.ഡിയില്‍ ഹൈസ്ക്കൂള് ഗ്രാജുവേഷന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ മലയാളി ഇരട്ടസഹോദരിമാര്‍ക്ക്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, May 20, 2014 09:58 hrs UTC
മസ്കിറ്റ് : മസ്കിറ്റ് ഐ.എസ്.ഡിയുടെ ചരിത്രത്തിലാദ്യമായി പൊറ്റീറ്റ് ഹൈസ്ക്കൂളില്‍ നിന്നു വാലിഡിക്ടോറിയന്‍, സലുറ്ററ്റോറിയന് സ്ഥാനങ്ങള്‍ മലയാളികളായ ഇരട്ട സഹോദരിമാര്‍ കരസ്ഥമാക്കി.
സ്റ്റെഫി വിജു, സ്റ്റെല്ല വിജു എന്നിവരാണ് യഥാക്രമം വാലിഡിക്ടോറിയര്, സലുറ്ററ്റോറിയന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിക്കൊണ്ട് പൊറ്റീറ്റ് ഹൈസ്ക്കൂളില്‍നിന്നും ആദ്യമായി പറത്തിറങ്ങുന്ന ഇരട്ട സഹോദരിമാര്‍.
വിദ്യാഭ്യാസത്തില്‍ അതിസമര്ത്ഥരായിരുന്ന ഇരുവര്‍ക്കും. ജി.പി.എ. 4 ആയിരുന്നതിനാല്‍ ടൈംബ്രേക്കറിലൂടെയാണ് ഒന്നാംസ്ഥാനം നിര്ണ്ണയിച്ചത. രണ്ടുപേര്‍ക്ക് ഒരുമിച്ച് വാലിഡിക്ടോറിയന്‍ സ്ഥാനങ്ങള്‍ നല്‍കാനാവില്ല എന്ന സംസ്ഥാന നിയമം നിലനില്ക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം വേണ്ടിവന്നത്. രണ്ടാം സ്ഥാനം നേടിയ സ്റ്റെല്ലക്ക് അതില്‍ യാതൊരു പരാതിയുമില്ല.
സ്റ്റെഫിയും, സ്റ്റെല്ലയും ഇന്ത്യയിലാണ് 7 വയസ്സുവരെ ജനിച്ചു വളര്‍ന്നത്. തുടര്‍ന്ന് ഓമാനിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം താമസം മാറ്റി. പതിമൂന്നു വയസ്സിലാണ് ഇരുവരും അമേരിക്കയില്‍ എത്തിയത്.
ന്യൂകൊ സയന്‍സ് ഐച്ഛികവിഷയമായെടുത്ത് യു.റ്റി.ഡിയില്‍ ചേരുവാനാണ് തീരുമാനം. ഡോക്ടര്‍മാരായി നോണ്‍ ഫ്രൊഫിറ്റ് ഓര്ഗനൈസേഷന് അംഗത്വമെടുത്ത് ലോകം ചുറ്റി സഞ്ചരിച്ച് ചികിത്സ ആവശ്യമുള്ള പാവപ്പെട്വരെ സഹായിക്കാനാണ് ആഗ്രഹമെന്ന് സ്റ്റെല്ല പറഞ്ഞു.
മസ്കിറ്റില്‍ താമസിക്കുന്ന പറമൂട്ടില് വിജു ജോര്‍ജ്ജിന്റേയും, ഷീബാ വിജുവിന്റേയും മക്കാള്‍ സ്റ്റെഫിയും സ്റ്റെല്ലയും
Comments