You are Here : Home / USA News

ഫിലാഡല്‍ഫിയ അതിരൂപത സംഘടിപ്പിച്ച സാംസ്‌കാരിക പ്രദക്ഷിണവും ദിവ്യബലിയും ഭക്തിസാന്ദ്രം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, April 05, 2014 08:43 hrs UTC

ഫിലാഡല്‍ഫിയ: വര്‍ണ, വര്‍ഗ, ദേശ, ഭാഷാ വ്യത്യാസമില്ലാതെ എല്ലാം മറന്ന്‌ ഭക്തിയുടെ പാരമ്യതയിലും സ്‌നേഹത്തിന്റെയും കൂട്ടായ്‌മയുടെയും ബലിവേദിയില്‍ ആറാടിയ നിമിഷങ്ങള്‍!! കത്തോലിക്കാ സഭയുടെ സാര്‍വത്രിക സ്വഭാവം പ്രകടമായ നിമിഷങ്ങള്‍!! വിവിധ വേഷവിധാനങ്ങള്‍, കലാരൂപങ്ങള്‍, ആചാരങ്ങള്‍, വിവിധ രാജ്യങ്ങളിലെ കത്തോലിക്കാപൈതൃകം നിറഞ്ഞുനിന്ന മുഹൂര്‍ത്തങ്ങള്‍, വിവിധ ഭാഷാഗീതങ്ങള്‍, യേശുനാമത്തില്‍ ഭാഷാവരതുല്യമായ സ്‌തുതിപ്പുകള്‍, ദൈവിക പരിവേഷത്താല്‍ നിറഞ്ഞ അന്തരീക്ഷം. ആര്‍ഷഭാരതസംസ്‌കാരശൈലിയില്‍ പറഞ്ഞാല്‍ നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച നിമിഷങ്ങള്‍. സ്വര്‍ഗീയാനുഭൂതിക്കിനിയെന്തുവേണം? മാര്‍ച്ച്‌ 29 ശനിയാഴ്‌ച്ച. ഫിയാഡല്‍ഫിയാ അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ വിശുദ്ധ പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ നാമത്തിലൂള്ള വിശുദ്ധവും, വിശാലവും, കമനീയവുമായ ദേവാലയ സമുച്ചയമാണ്‌ രംഗം.പരമ്പരാഗതവേഷമണിഞ്ഞ അമേരിക്കന്‍ ഇന്‍ഡ്യാക്കാര്‍, വിവിധ ദേശക്കാരുംഭാഷക്കാരുമായ 20 ല്‍ പരം കുടിയേറ്റകത്തോലിക്കാസമൂഹങ്ങള്‍. യേശുനാമത്തില്‍ എല്ലാവരും പൊതുവായ ദൈവാരാധനക്കായി ഒന്നിച്ചപ്പോള്‍ സ്വര്‍ഗംഭൂമിയിലിറങ്ങിയ പ്രതീതി.

അതിരൂപതയുടെ അജപാലനപരിധിയില്‍ വരുന്ന മൈഗ്രന്റ്‌ കാത്തലിക്ക്‌കമ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ച്‌ അതിരൂപത നടത്തിയ കള്‍ച്ചറല്‍ ഹെറിറ്റേജ്‌ബലിയും സാംസ്‌കാരിക ഘോഷയാത്രയും ഭക്തിനിര്‍ഭരവും, വര്‍ണവൈവിധ്യമാര്‍ന്നതുമായിരുന്നു. ആര്‍ച്ചുബിഷപ്‌ അഭിവമ്പ്യ ചാള്‍സ്‌ ഷപ്യൂ തിരുമേനിദിവ്യബലിക്ക്‌ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇന്‍ഡ്യന്‍ കാത്തലിക്‌കമ്യൂണിറ്റികളെ പ്രതിനിധീകരിച്ച്‌ സെ. തോമസ്‌ സീറോമലബാര്‍ പള്ളി വികാരിറവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായകാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്‌, സെ. ജൂഡ്‌സീറോമലങ്കര ഇടവകവികാരി റവ. ഫാ. തോമസ്‌ മലയില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. രാജു പിള്ള എന്നിവര്‍ മറ്റു മൈഗ്രന്റ്‌കമ്യൂണിറ്റി വൈദികര്‍ക്കൊപ്പം സമൂഹബലിയില്‍ സഹകാര്‍മ്മികരായി. ആര്‍ച്ചുബിഷപ്‌ കുര്‍ബാനമധ്യേ ദൈവവചനസന്ദേശം പങ്കുവച്ചു.

ദിവ്യബലിമധ്യേയുള്ള വിവിധ കര്‍മ്മങ്ങളിലും, പ്രാര്‍ത്ഥനകളിലും,ഗാനശുശ്രൂഷകളിലും, വിവിധ രാജ്യക്കാര്‍ ഭാഗഭാക്കുകളായി. സീറോ മലബാര്‍,സീറോ മലങ്കര പള്ളികളുടെ ഗായകസംഘം യഥാക്രമം ദിവ്യബലിയുടെ പ്രാരംഭഗാനവും, സമാപനഗാനവും ആലപിച്ചു. ബൈബിള്‍ പാരായണം, ബലിവസ്‌തുസമര്‍പ്പണം, അഷേഴ്‌സ്‌, അള്‍ത്താരശുശ്രൂഷകര്‍ എന്നിങ്ങനെ വിവിധ റോളുകള്‍പല രാജ്യക്കാര്‍ക്കായി നല്‍കിയിരുന്നു.

പത്തുമണിക്കുള്ള ദിവ്യബലിക്കുമുന്‍പായി അരങ്ങേറിയ സാസ്‌കാരികഘോഷയാത്ര ഓരോ രാജ്യക്കാരുടെയും മഹത്തായ പൈതൃകവും,വേഷവിധാനങ്ങളും വിളിച്ചോതി. പരമ്പരാഗതമായ വേഷങ്ങള്‍ അണിഞ്ഞ്‌ഓരോ രാജ്യക്കാരും അവരവരുടെ കൊടികള്‍ക്കു പിന്‍പിലായി നിരനിരയായിപ്രദക്ഷിണത്തില്‍ പങ്കെടുത്തു. `ഒരേ വിശ്വാസം, പല ആചാരങ്ങള്‍'എന്നതായിരുന്നു കള്‍ച്ചറല്‍ ഹെറിറ്റേജ്‌ പ്രോസഷന്റെയും, ദിവ്യബലിയുടേയുംതീം.

അതിരൂപതയുടെ ഓഫീസ്‌ ഫോര്‍ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ്‌ ആന്റ്‌റഫ്യൂജീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ആണു കള്‍ച്ചറല്‍ ഹെറിറ്റേജ്‌ പ്രോസഷനും,ദിവ്യബലിയും സ്‌പോണ്‍സര്‍ ചെയ്‌തത്‌. ബ്രസീല്‍, ഇന്‍ഡോനേഷ്യ, ഹെയ്‌ത്തി,നൈജീരിയ, ലൈബീരിയ, കൊറിയ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്‌, ചൈന,
പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മൈഗ്രന്റ്‌ കാത്തലിക്കരെകൂടാതെനേറ്റീവ്‌ അമേരിക്കന്‍ ഇന്‍ഡ്യന്‍ കത്തോലിക്കരും ക്‌നാനായ, സീറോമലബാര്‍,സീറോമലങ്കര, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കരും പങ്കെടുത്ത്‌ തങ്ങളുടെസംസ്‌കാരവും പൈതൃകവും മറ്റു സമൂഹങ്ങള്‍ക്ക്‌ അനുഭവവേദ്യമാക്കി.

മൈഗ്രന്റ്‌ സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും, പരസ്‌പരസ്‌നേഹത്തിലും, സഹകരണത്തിലും വസിക്കുന്നതിനും, ക്രൈസ്‌തവവിശ്വാസത്തില്‍ ആഴപ്പെടുന്നതിനും, ഓരോ കുടിയേറ്റസമൂഹത്തിന്റെയുംമഹത്തായ പൈതൃകം മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും ഇതിലൂടെ സാധിച്ചു.

2015 സെപ്‌റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയായില്‍ നടക്കാന്‍പോകുന്നആഗോളകുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളകുടുംബങ്ങളോട്‌ ആര്‍ച്ച്‌ ബിഷപ്‌ ചാള്‍സ്‌ ഷാപ്യു അഭ്യര്‍ത്ഥിച്ചു.

കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയെക്ഷണിക്കാന്‍ ആര്‍ച്ച്‌ ിഷപ്‌ഷപ്യുവിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വേനിയാഗവര്‍ണര്‍ ടോം കോര്‍ബറ്റ്‌, മേയര്‍ മൈക്കിള്‍ നട്ടര്‍, പ്രമുഖ ബിസിനസ്‌നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര ഡലിഗേഷന്‍ മാര്‍ച്ച്‌ 24 മുതല്‍ 26വരെ റോം സന്ദര്‍ശിച്ചിരുന്നു. പരിശുദ്ധപിതാവ്‌ തങ്ങളുടെ ക്ഷണംസ്വീകരിക്കുമെന്നും, 2015 സെപ്‌റ്റംബറില്‍ ഫിലാഡല്‍ഫിയാ സന്ദര്‍ശിക്കുമെന്നും സംഘം പ്രത്യാശ പ്രകടിപ്പിച്ചു.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള കുടുംബങ്ങളെ സ്വാഗതംചെയ്യുന്നതോടൊപ്പം നമ്മുടെ മഹത്തായ സാസ്‌കാരികപൈതൃകത്തില്‍അഭിമാനം കൊള്ളൂന്നതിനും, ആ പൈതൃകം ആഘോഷിക്കുന്നതിനുമുള്ള ഒരവസരം കൂടിയാണിതെന്നും ആര്‍ച്ചുബിഷപ്‌ ഷാപു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.