You are Here : Home / USA News

മുലപ്പാലിലൂടെ മയക്കുമരുന്ന് നല്‍കി കുഞ്ഞു മരിച്ച കേസില്‍ മാതാവിന് 20 വര്‍ഷം തടവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 05, 2014 12:11 hrs UTC


                
        
സൌത്ത് കരോളിന. മാതാവിന്റെ മുലപ്പാലിലൂടെ ക്രമാതീതമായി മയക്കുമരുന്ന് ഉള്ളില്‍ ചെന്ന് ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞു മരിച്ച കേസില്‍ മാതാവ് 39 കാരി സ്റ്റെഫിനി ഗ്രീനിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ട് സ്പാര്‍ട്ടന്‍ബര്‍ഗ് ജഡ്ഡി വിധി പ്രഖ്യാപിച്ചു. കാറപകടത്തെ തുടര്‍ന്ന് ശരീരത്തിനനുഭവപ്പെട്ട വേദന കുറയ്ക്കുന്നതിനാണ് സ്റ്റെഫിനി മോര്‍ഫിന്‍ എന്ന മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് തുടങ്ങിയത്്.

ഗര്‍ഭസ്ഥ സമയത്ത് മോര്‍ഫിന്‍ ഉപയോഗിക്കുന്നത് മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലേക്ക് മയക്കുമരുന്ന് പ്രവേശിക്കുമെന്ന് പ്രതിക്ക് അറിയാമായിരുന്നു എന്ന് കോടതി വ്യക്തമാക്കി. സ്റ്റെഫിനി നഴ്സ് ആയതിനാലാണ് കോടതി ഇങ്ങനെ നിഗമനത്തിലെത്തിയത്. നിയമ വിരുദ്ധമായി മയക്കു മരുന്ന് വാങ്ങിയ കുറ്റത്തിന് 2004 ല്‍ സ്റ്റെഫിനിയുടെ നഴ്സിങ് ലൈസന്‍സ് റദ്ദാക്കിയിരുന്നു.

16 വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ പ്രതിക്ക് പരോളിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു എന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.