You are Here : Home / USA News

വിഭൂതിത്തിങ്കളിലെ കുരിശുവരപ്പെരുന്നാള്‍; ഫിലഡല്‍ഫിയയില്‍ ഉപവാസാനുഭൂതിയായി

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, March 04, 2014 08:52 hrs UTC

ഫിലഡല്‍ഫിയ: വിഭൂതിത്തിങ്കള്‍ ദിനത്തില്‍; സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഇടവകയില്‍; കുരിശുവരപ്പെരുന്നാള്‍ ഉപവാസപൂര്‍വം ആചരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓശാനത്തിരുനാളിലെ കുരുത്തോലച്ചീന്തു കത്തിച്ചുണ്ടാക്കിയ ചാരം; ഹനാന്‍ വെള്ളത്തില്‍  ചാലിച്ച്; ദിവ്യ ബലിയിലെ മുഖ്യ കാര്‍മ്മികരായ വൈദികര്‍  ഓരോ വിശ്വാസിയുടെയും തിരുനെറ്റിത്തടത്തില്‍ കുരിശു വരച്ചു. പ്രശസ്ത ഭക്തിഗാനശുശ്രൂഷാവൈദികനും ഫിലഡല്‍ഫിയാ സീറോ മലബാര്‍ പള്ളി വികാരിയുമായ ഫാ. ജോണി ജോര്‍ജ് പുലിശ്ശേരിയും, തപസ്സു ധ്യാനഗുരു ഫാ. ജോസ് കണ്ടത്തിപ്പറമ്പിലും പരസ്പരം കുരിശു വരച്ചു നല്‍കിയാണ് വിഭൂതിത്തിങ്കള്‍ തിരുനാളിലെ ഉപവാസ ഭക്തിക്ക് മാതൃകാ ഭാവം പകര്‍ന്നത്. ദിവ്യബലിയിലും കുരിശുവരപെരുന്നാളിലുംകുട്ടികളും യുവാക്കളും മാതാപിതാക്കള്‍ക്കൊപ്പം ആത്മീയ നിറവു സ്ഫുരിക്കുന്ന ഭവ്യതയോടെ പങ്കെടുത്തത് ഭാവിയുടെ വെളിച്ചമായി.

തപസ്സുധ്യാനഗുരു ഫാ. ജോസ് കണ്ടത്തിപ്പറമ്പിലും ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഇടവക വികാരി ഫാ. ജോണി ജോര്‍ജ് പുലിശ്ശേരിയും ബൈബിള്‍  വചന സന്ദേശം നല്കി. സന്ദേശ സംക്ഷിപ്തം:

“നിനവേയിലെ ജനതയുടെ മ്ലേഛതകള്‍ക്കെതിരെ ഈശ്വര കോപം ഉയര്‍ന്നു. നിനവേ ജനതയെ മാനസ്സാന്തരത്തിനു ആഹ്വാനം ചെയ്യുന്നതിന് ദൈവം ഭരമേല്പ്പിച്ച ചുമതലയില്‍ നിന്ന് ഒഴികഴിവു പറഞ്ഞു വഴിമാറിയ യൗനാന്‍ പ്രവാചകന്; കപ്പല്‍ സഹയാത്രികരില്‍ നിന്ന് തിക്താനുഭവം പിണഞ്ഞു.  പിന്നീട്; യൗനാന്‍ പ്രവാചകനുും നിനവേ ജനതകളും; പശ്ച്ചാത്താപവും അനുതാപവും ഉപവാസ്സവും പ്രാര്‍ത്ഥനയും അനുഷ്ഠിച്ച്;  ദുരിത മോചനം ആര്‍ജ്ജിച്ചു. ഈ ദൃഷ്ടാന്തത്തില്‍ വ്യക്തമാകുന്നതു പോലെ ദൈവപദ്ധതികള്‍ക്ക്അനുസരണാപൂര്‍വം വിട്ടുകൊടുക്കുന്ന ഒരു ചെറു യാത്ര മാത്രമാണ് ഈ ഭൂമിയിലെ ഓരോ മനുഷ്യ ജീവിതവും എന്ന് ഓര്‍മ്മിപ്പിക്കുകയാണ് അമ്പതു നോമ്പുകാലം. തിരുത്തലുകള്‍ക്കും അനു രഞ്ജനത്തിനുമുള്ള കാലമാണിത്. അമേരിക്കയില്‍ വളരുന്ന വരുംതലമുറ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരവരുടെ ഇണയായി വിവാഹത്തിന് ആണ് ആണിനെയും പെണ്ണ് പെണ്ണിനെയുംകണ്ടെത്തിയാലുണ്ടാകാവുന്നദുരിതം തടയുവാന്‍;  മാതാപിതാക്കള്‍ തിരുസഭ പഠിപ്പിക്കുന്നതുപോലെ; കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തി; മാതൃകാപരമായ ഭകതാനുഷ്ഠാനങ്ങളും അനുതാപവും പ്രാര്‍ത്ഥനയും അനുഷ്ഠിക്കേണ്ടതുണ്ട്. വലിയ നോമ്പുകാലം അതിനുള്ള അവസരം കൂടിയാണ്.”

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.