You are Here : Home / USA News

കുടുംബത്തിലെ നാലംഗങ്ങള്‍ കൊല്ലപ്പെട്ട സംഭവം. സൂചന നല്‍കുന്നവര്‍ക്ക് 70,000 ഡോളര്‍ പ്രതിഫലനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 20, 2014 09:45 hrs UTC

ഹാരിസ്‌കൗണ്ടി(ഹൂസ്റ്റണ്‍): രണ്ടുകുട്ടികളും മാതാപിതാക്കളും വെടിയേറ്റു മരിച്ച സംഭവത്തെക്കുറിച്ചു സൂചന നല്‍കുന്നവരുടെ പ്രതിഫലനം വര്‍ദ്ധിപ്പിച്ചു.

ജനുവരി 30 ഫോസ്റ്റേഴ്‌സ് ക്രീക്കിലുള്ള വീട്ടില്‍ വെച്ചാണ് നാലുപേരും തലക്ക് വെടിയേറ്റ് മരിച്ചത്.

ചൈനയില്‍ നിന്നും കുടിയേറിവരാണ് മേയെസണും ഭാര്യ മെയ്ക്‌സിയും. തിമൊത്തി സണ്‍(7), ടൈറ്റസ് സണ്‍(9) എന്നിവര്‍ മക്കളാണ്.

ഇതുവരെ പോലീസ് കൊലപാതകത്തെ കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്രൈം സ്റ്റോപ്പേഴ്‌സ് പ്രതിഫലം 70,0000 ഡോളറായി ഉയര്‍ത്തികൊണ്ടു ഇന്ന് ഫെബ്രുവരി 19ന് പ്രസ്താവന ഇറക്കിയത്.

ഏഷ്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പ്രകടനമാണ് സംഘടിപ്പിച്ചിരുന്നത്. ഹൂസ്റ്റണിലെ ഏഷ്യന്‍ കമ്മ്യൂണിറ്റിയെ ഈ കൊലപാതകം ഞെട്ടിച്ചിരിക്കയാണ്.

ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയ പ്രതികളെ കണ്ടെത്തുന്നതുവരെ വിശ്രമമില്ല എന്നാണ് ഇന്ന് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ഷെറിഫ് ആഡ്രിയന്‍ ഗര്‍ഡിയ പറഞ്ഞത്. ഈ സംഭവത്തെകുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 713 222 8477 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ,  TIP610 എന്നതില്‍ ടെക്‌സറ്റ് ചെയ്യുകയോ വേണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.