ബന്ധം
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ 4.7 മില്യൺ റസിഡൻറ്സ് ഏപ്രിൽ 27 തിങ്കളാഴ്ച മുതൽ 30 ദിവസത്തേക്ക് നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണെന്ന് കൗണ്ടി ജഡ്ജിയുടെ ഉത്തരവ് നിലവിൽ വന്നു. ജഡ്ജിയുടെ തീരുമാനത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് യൂണിയൻ രംഗത്തെത്തിയെങ്കിലും ഉത്തരവ് നടപ്പാക്കുവാനാണ് തീരുമാനം. എല്ലാവരും ഏതു സമയത്തും മാസ്ക് ധരിക്കണമെന്നും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കേണ്ട സമയത്തും മാത്രമേ മാസ്ക് മാറ്റാവൂ എന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
വീട്ടിൽ നിർമ്മിച്ച മാസ്കോ ഹാൻഡ് കർച്ചീഫോ മെഡിക്കൽ മാസ്കോ ഏതു വേണമെങ്കിലും മുഖംമറയ്ക്കുന്നതിന് ഉപയോഗിക്കാം എന്ന് ഉത്തരവിൽ പറയുന്നു.10 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഈ ഉത്തരവ് ബാധകമാണെന്നും ഉത്തരവ് ലംഘിക്കുന്നവർക്ക് 1000 ഡോളർ പിഴയടക്കേണ്ടിവരും . എന്നാൽ മാസ്ക് ഇല്ലാത്തവർക്ക് പോലീസ് കുറഞ്ഞത് ഒരു മാസ്കെങ്കിലും നൽകണമെന്ന് മേയർ സിൽവസ്റ്റർ ടർണർ പറഞ്ഞു. ഈ വിഷയത്തെക്കുറിച്ചു ബോധവൽക്കരണം നടത്തുമെന്നും മേയർ അറിയിച്ചു.
കൊറോണ വൈറസ് വ്യാപകമാകുന്നത് തടയുക എന്നതും സ്വയം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതും കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്ന എല്ലാവരും ഈ ഉത്തരവുമായി സഹകരിക്കണമെന്നും മേയർ പറഞ്ഞു.
Comments