You are Here : Home / USA News

അമേരിക്കയിലെ അവസാന എബോള രോഗിയും ആശുപത്രി വിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 11, 2014 11:35 hrs UTC


                        
ന്യുയോര്‍ക്ക് . അമേരിക്കയില്‍ ഏറ്റവും ഒടുവില്‍ എബോള വൈറസ് കണ്ടെത്തിയ ഡോക്ടര്‍ പരിപൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.

ഗിനിയായില്‍ എബോള വൈറസ് രോഗികളെ ശുശ്രൂഷിച്ച ഡോ. ഗ്രേഗ് സ്പെന്‍ഡറില്‍ (33) ആണ്  ആശുപത്രി വിട്ടത്. ഒക്ടോബര്‍ 23 നാണ് രോഗത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.

ഡോ. ഗ്രോഗ് ന്യുയോര്‍ക്കില്‍ എത്തിയതിനുശേഷം ജനസമ്പര്‍ക്കം നടത്തിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 357 പേരെയാണ് ഡോ. ഗ്രോഗുമായി ബന്ധപ്പെട്ട് സൂഷ്മ നിരീക്ഷണത്തിന് വിധേയരാക്കിയത്.

21 ദിവസമാണ് എബോള വൈറസ് ഇന്‍ക്യുബേഷന്‍ പിരിഡായി കണക്കായിരിക്കുന്നത്.

ഇതുവരെ എബോള വൈറസ് കണ്ടെത്തിയ രോഗികളില്‍ മറ്റുള്ളവരെല്ലാരും രോഗ വിമുക്തി നേടിയിരുന്നു. എബോള വൈറസിന്‍െറ ഭീഷണി കുറഞ്ഞു വരുന്നതായാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബുധനാഴ്ച അമേരിക്കന്‍ ആരോഗ്യ വകുപ്പ് എബോള വൈറസിനെ കുറിച്ചുളള കൂടുതല്‍ വിശദീകരണം നല്‍കുന്നതിന് വാര്‍ത്താ സമ്മേളനം  വിളിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.