You are Here : Home / USA News

വൈദികന്റേയും കുടുംബാംഗങ്ങളുടേയും മരണം : 19 വയസുകാരനായ മകന്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, February 05, 2015 12:30 hrs UTC


 
ഹൂസ്റ്റന്‍ . ഫെബ്രുവരി 2നു ഹൂസ്റ്റന്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹൂസ്റ്റന്‍ റിഡിമര്‍ എപ്പിസ്കോപ്പല്‍ ചര്‍ച്ച് വികാരി റവ. യിസ്രായേല്‍ ഭാര്യ ഡോര്‍ക്കസ്, ഇളയ മകന്‍ എന്നിവരുടെ മരണം കൊലപാതകമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ക്രൂരമായ കൊലപാതകം നടത്തിയ വൈദികന്‍െറ 19 വയസുകാരനായ മകന്‍ ഐസക്കിനെ പൊലീസ് ഇന്ന് (ഫെബ്രുവരി) മിസ്സിസിപ്പിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

ജനുവരി അവസാന ഞായറാഴ്ച ഐസക്കിനെ യുഎസ് മറീനായി തിരഞ്ഞെടുത്തുവെന്നും, ഉടനെ ജോലിയില്‍ പ്രവേശിക്കുമെന്നും പിതാവും വികാരിയുമായ യിസ്രായേല്‍ പളളിയില്‍ പരസ്യമായി പ്രഖ്യാപിക്കുകയും എല്ലാവരും ഐസക്കിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഐസക്കിന്  സിലക്ഷന്‍ കിട്ടിയിരുന്നില്ലെന്ന് മാത്രമല്ല യാതൊരു ശ്രമങ്ങളും അതിനു വേണ്ടി നടത്തിയിരുന്നതുമില്ല. ഐസക്ക് കളളം പറഞ്ഞതാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ മകനുമായി തര്‍ക്കത്തിലേര്‍പ്പെടിരുന്നു. ഇതിനുളള പ്രതികാരമായിട്ടാണ് ചുറ്റികയും ബാറ്റും  കത്തിയും ഉപയോഗിച്ചു പിതാവിനേയും മാതാവിനേയും ഇളയ സഹോദരനേയും തലയ്ക്കടിച്ചു കുത്തിയും കൊലപ്പെടുത്തിയത്.

കൊല നടത്തിയ ശേഷം ഹൂസ്റ്റണില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.

മിസ്സിസിപ്പി ജാക്സണിലുളള ഡയമണ്ട് ഹോട്ടലില്‍ നിന്നാണ് ഐസക്കിനെ പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.