You are Here : Home / USA News

വില്‍സണ്‍ അച്ഛന് കേറ്ററിംഗ് സമൂഹം കണ്ണിരില്‍കുതിര്‍ന്ന വിടവാങ്ങല്‍ നല്‍കി

Text Size  

Story Dated: Sunday, November 24, 2019 04:22 hrs UTC

ഈ മാസം ഏഴിന് അന്തരിച്ച  കേറ്ററിങ്ങിലെ സൈന്റ്‌റ് എഡ്‌വേര്‍ഡ് പള്ളിയിലെ വികാരിയായിരുന്ന ഫാദര്‍ വില്‍സണ്‍ കോറ്റത്തിലിന്റെ  ബോഡി വ്യഴാഴ്ച പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ വലിയ ഒരു  ജനാവലി യു കെ യുടെ വിവിധഭാഗങ്ങളില്‍നിന്നും അവസാനമായി അച്ഛനെ കാണാനും  അന്ത്യപചാരം  അര്‍പ്പിക്കാനും കേറ്ററിങ്ങില്‍   എത്തിചേര്‍ന്നു
കേട്ടറിങ് സമൂഹത്തിലെ കുടുംബത്തില്‍നിന്നും ഒരാള്‍ നഷ്ട്ടപ്പെട്ട പ്രിതീതിയാണ്  അവിടെ കണ്ടത് .

കഴിഞ്ഞ ഇരുപതു വര്‍ഷത്തെ യു കെ മലയാളി ചരിത്രത്തില്‍  മലയാളികള്‍ക്കു വേണ്ടി സേവനം അനുഷ്ഠിച്ച ഒരു വൈദികന്റെ പ്രഥമ  നിര്യണമായിരുന്നു വില്‍സണ്‍ അച്ഛന്റേത് .

അനുശോചന സന്ദേശം നല്‍കിയ  ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ അച്ഛന്‍ മരിക്കുകയില്ല മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്‌തെന്നു പറഞ്ഞു , വിശുദ്ധരുടെ ജീവിതം ഉദ്ധരിച്ചു അച്ഛന്റെ 21 വര്‍ഷത്തെ സേവനംകൊണ്ടു ദൈവം അയച്ച ദൗത്യം പൂര്‍ത്തീകരിച്ചു അച്ഛന്റെ പിതാവിന്റെ അടുത്തേക്ക് തിരിച്ചുപോയി എന്നുകൂടി ബിഷപ്പ് കൂട്ടിച്ചേര്‍ത്തു . വില്‍സണ്‍ അച്ഛന്‍ വിനയം കൊണ്ടും സ്‌നേഹംകൊണ്ടും എല്ലാവരെയും കിഴ്‌പ്പെടുത്തിയ ഒരു വൈദികന്‍ ആയിരുന്നുവെന്നു ബിഷപ്പ് പറഞ്ഞു .

കേറ്ററിംഗ് സമൂഹത്തിനു വേണ്ടി നന്ദി അര്‍പ്പിച്ചു സംസാരിച്ച ജോര്‍ജ്  അച്ഛന്റെ അല്‍മിയ ജീവിതം എല്ലാവര്‍ക്കും മാതൃകയായിരുന്നു എന്ന് പറഞ്ഞു . ക്‌നാനായ സമൂഹത്തെ പ്രതിനിധികരിച്ചു സംസാരിച്ച ബിജി ,അച്ഛന്‍ ക്‌നാനായ സമൂഹത്തോട് വലിയ കരുതല്‍ ഉണ്ടായിരുന്ന വൈദികനായിരുന്നു എന്ന് പറഞ്ഞു .

വൈകുന്നേരം 4 ,30 നു ആരംഭിച്ച ചടങ്ങു 7 .30 നാണു അവസാനിച്ചത്  അച്ഛന്റെ ഭൗതികശരീരം അച്ചന്മാര്‍ വഹിച്ചുകൊണ്ട് ബലിപീഠത്തിലേക്കും  ,ആന വാതിലിലേക്കും ചുംബിച്ചപ്പോള്‍ എല്ലാവരുടെയും കണ്ണുനിറഞ്ഞു .    .അച്ഛന്റെ ശരീരം ഇന്നുരാത്രിയില്‍ പള്ളിയില്‍ സൂക്ഷിച്ചു നാളെ ഇംഗ്ലീഷ് സമൂഹം കൂടി അന്ത്യപചാരം അര്‍പ്പിച്ച ശേഷം ശനിയാഴ്ച നാട്ടില്‍ എത്തിച്ചു തിങ്കളാഴ്ച അച്ഛന്റെ ഇടവകപ്പള്ളിയായ അയര്‍ക്കുന്നം ആറുമാനൂര്‍ പള്ളിയില്‍ സംസ്കരിക്കും

അച്ഛന്‍ യു കെ, യിലെ കേറ്ററിങ്ങില്‍ സൈന്റ്‌റ് എഡ്‌വേര്‍ഡ് പള്ളിയില്‍ സീറോ മലബാര്‍ വികാരിയായി പ്രവര്‍ത്തിച്ചു  വരികെയാണ്  .കഴിഞ്ഞ ഏഴാം തിയതി  മരണത്തിനു കിഴടങ്ങിയത്   ഹൃദയാഘാതമാണ് മരണകാരണം എന്നാണ്  അറിയുന്നത്  . .

രാവിലെ കുര്‍ബാനക്കു എത്താത്തതുകൊണ്ട് കാപ്യര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ മരിച്ചു കിടക്കുകയായിരുന്നു .കട്ടിലില്‍ നിന്നും കാല് പുറത്തുകിടന്നിരുന്നു എന്നാണ് അറിയുന്നത് . പിന്നട് പാരാമെഡിക്കല്‍സ് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു .
പരേതന്‍ കോട്ടയം അയര്‍ക്കുന്നം ആറുമാനൂര്‍ സ്വദേശിയാണ്, ചങ്ങനാശേരി രൂപത അംഗവുമാണ്.  അച്ഛന്‍ വളരെ സമ്പന്നകുടുംബത്തിലെ അംഗമാണെങ്കിലും എളിമയും ലാളിത്യവും കൊണ്ട് എല്ലാവരുടെയും സ്‌നേഹവും ബഹുമാനവും നേടിയിരുന്നു

 ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുള്‍പ്പടെ  ഒട്ടേറെ സംഘടനകള്‍  റീത്തു സമര്‍പ്പിച്ചു ആദരിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.