കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തുന്നതിനുള്ള ബില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, May 01, 2014 10:20 hrs UTC
വാഷിംഗ്ടണ്‍ ഡി.സി.: കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തുന്നതിനുള്ള ബില്‍ യു.എസ്. സെനറ്റില്‍ അവതരിപ്പിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിഷേധാത്മക സമീപനം മൂലം ചര്ച്ചയ്തെടുക്കുവാന് കഴിഞ്ഞില്ല.
ഡമോക്രാറ്റിക്ക് കക്ഷി അവതരിപ്പിച്ച ബില്‍ പാസ്സാകാന്‍ ആവശ്യമായ 60 വോട്ട് നേടാനാകാതെ പരാജയപ്പെട്ടു. ബില്ലിനനുകൂലമായി 54 വോട്ടു ലഭിച്ചപ്പോള്‍ 42 പേര് എതിര്‍ത്തു.
ഏപ്രില്‍ 30 ബുധനാഴ്ചയായിരുന്ന ബില്‍ യു.എസ്സ്. സെനറ്റില്‍ ചര്‍ച്ചയ്ക്കെടുത്തത്.
മിനിമം വേജസ് നിയമനിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കണമെന്ന പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് യു.എസ്സ്. സെനറ്റില്‍ ബില്ല് അവതരിപ്പിച്ചത്.
ഫെഡറല്‍ മിനിമം വേജ് ഇപ്പോള്‍ 7.25 ഡോളറാണ്. നവംബറില്‍ നടക്കുന്ന ഇലക്ഷനെ മുന്നില്‍ കണ്ടാണ് ഡമോക്രാറ്റില്‍ പാര്‍ട്ടി ഇങ്ങനെയൊരു ബില്‍ കൊണ്ടുവന്നതെന്ന് റിപ്പബ്ലിക്കന്‍സ് കുറ്റപ്പെടുത്തി.
മിനിമം വേജസ് ബില്‍ പരാജയപ്പെടുത്തിയ റിപ്പബ്ലിക്കന്‍സിനെ പ്രസിഡന്റ് ഒബാമ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 16.5 മില്യണ്‍ അമേരിക്കന്‍സിന് നേട്ടമുണ്ടാക്കുന്ന ഈ ബില്‍ റിപ്പബ്ലിക്കന്സിനെകൊണ്ട് അംഗീകരിക്കപ്പിക്കുവാന് അമേരിക്കന്‍ ജനത അവരെ നിര്ബ്ബന്ധിക്കണമെന്ന് പ്രസിഡന്റിനെ ഉദ്ധരിച്ചു വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
മിനിമം വേജസ് വര്‍ദ്ധിപ്പിക്കുന്നത് 500,000 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുത്തുമെന്നും, അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ബില്ലിനെ എതിര്‍ത്തു കൊണ്ടു റിപ്പബ്ലിക്കന്‍സ് വിഭാഗം വ്യക്തമാക്കി.
Comments