You are Here : Home / USA News

ആഗോള കുടുംബസംഗമം 2015: ഉന്നതാധികാര പ്രതിനിധിസംഘം റോമിലേക്ക്‌

Text Size  

Story Dated: Sunday, March 09, 2014 08:59 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 


ഫിലാഡല്‍ഫിയ: 2015 സെപ്‌റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയായില്‍ നടക്കാന്‍പോകുന്ന ആഗോള കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയെ ക്ഷണിക്കാന്‍ ഫിലാഡല്‍ഫിയ ആര്‍ച്ച്‌ ബിഷപ്‌ ചാള്‍സ്‌ ഷപ്യുവിന്റെ നേതൃത്വത്തില്‍ ഒരു ഉന്നതാധികാര ഡലിഗേഷന്‍ മാര്‍ച്ച്‌ 24 മുതല്‍ 26 വരെ റോം സന്ദര്‍ശിക്കും. പ്രതിനിധിസംഘത്തില്‍ പെന്‍സില്‍വേനിയാ ഗവര്‍ണര്‍ ടോം കോര്‍ബറ്റ്‌, മേയര്‍ മൈക്കിള്‍ നട്ടര്‍, പ്രമുഖ ബിസിനസ്‌ നേതാക്കള്‍, വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുണ്ടാവും. സംഗമത്തിന്റെ പ്ലാനിംഗിനും, നടത്തിപ്പിനുമായി മിസിസ്‌. ഡോണാ ഫാരലിനെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായും, മി. ജാക്ക്‌ഓബ്രയനെ ഈവന്റ്‌ സര്‍വീസസ്‌ ഡയറക്ടറായും നവംബറില്‍ നിയമിച്ചിരുന്നു. ആഗോള കുടുംബസംഗമത്തിന്റെ നടത്തിപ്പുകളെക്കുറിച്ച്‌ മാര്‍ച്ച്‌ 24 മുതല്‍ 26 വരെ വത്തിക്കാനില്‍ നടക്കുന്ന വിവിധ പ്ലാനിങ്ങ്‌ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതു കൂടാതെ അവസാനദിവസം പ്രതിനിധിസംഘം ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയെ നേരില്‍ കണ്ട്‌ ഫിലാഡല്‍ഫിയാ സമ്പഅശനത്തിനായി ഔദ്യോഗികമായി ക്ഷണിക്കും. പരിശുദ്ധപിതാവ്‌ തങ്ങളുടെ ക്ഷണം സ്വീകരിക്കുമെന്നും, 2015 സെപ്‌റ്റംബറില്‍ ഫിലാഡല്‍ഫിയാ സമ്പഅശിരമെശം സംഘം പ്രത്യാശ പ്രകടിപ്പിച്ചു.

2015 ല്‍ ഫിലാഡല്‍ഫിയായില്‍ നടക്കാന്‍പോകുന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടുംബങ്ങളോട്‌ ആര്‍ച്ച്‌ ിഷപ്‌ ചാള്‍സ്‌ ഷാപ്യു മാര്‍ച്ച്‌ 7 വെള്ളിയാഴ്‌ച്ചത്തെ പ്രതിവാരസമ്പേശത്തില്‍ അഭ്യര്‍ത്ഥിച്ചു. ഫിലാഡല്‍ഫിയാ അതിരൂപത പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചതാണീ വിവരം.

ആഗോളതലത്തില്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എട്ടാമതു ലോക കുടുംബസംഗമത്തിന്‌ (World Meeting of Families 2015) വേദിയൊരുക്കാന്‍ ഫിലാഡല്‍ഫിയ നഗരവും അതിരൂപതയും തയാറെടുത്തുകൊണ്ടിരിക്കുന്നു. വടക്കേ അമേരിക്കയിലാദ്യമായി ഫിലാഡല്‍ഫിയായില്‍ 2015 സെപ്‌റ്റംബര്‍ 22 മുതല്‍ 27 വരെ നടക്കാന്‍പോകുന്ന കുടുംബസംഗമത്തില്‍ 150 രാഷ്ട്രങ്ങളില്‍നിന്നായി പതിനായിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും. `വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസ്‌ ഫിലാഡല്‍ഫിയാ കത്തോലിക്കര്‍ക്കു മാത്രമല്ല പെന്‍സില്‍വേനിയാ സംസ്ഥാനത്തിനും, നമ്മുടെ രാജ്യത്തിനുമുഴുവന്‍ തന്നെയുമുള്ള വത്തിക്കാന്റെ ഒരു സമ്മാനമാണ്‌'. ആര്‍ച്ച്‌ ിഷപ്‌ ഷാപ്യു പറഞ്ഞു.

2012 ജൂണ്‍ മാസത്തില്‍ ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ മിലാന്‍ അതിരൂപത ആഥിത്യമരുളിയ ഏഴാമതു കുടുംബസംഗമത്തിന്റെ സമാപനദിവസം ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ ദിവ്യബലിമധ്യേ നടത്തിയ സുപ്രധാനമായ ഈ പ്രഖ്യാപനം അമേരിക്കയിലെ ക്രൈസ്‌തവ വിശ്വാസിസമൂഹവും സംസ്ഥാന നഗരസഭാ ഭരണാധികാരികളും ഹര്‍ഷാരവത്തോടെയാണ്‌ സ്വീകരിച്ചത്‌. 1994 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തുടക്കമിട്ട വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസ്‌ 2012 ലെ കുടുംബസംഗമം ഇറ്റലിയിലെ മിലാനില്‍ ആണ്‌ നടന്നത്‌. ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ അന്ന്‌ 153 രാജ്യങ്ങളില്‍നിന്നായി ഒരു മില്യനിലധികം ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു. ക്രൈസ്‌തവമൂല്യങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഊട്ടിയുറപ്പിക്കുക, സഹോദരസ്‌നേഹം വര്‍ദ്ധിപ്പിക്കുക, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ്‌ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കത്തോലിക്കാ കുടുംബസംഗമത്തിന്റെ ലക്ഷ്യം.

1994 ലും 2000 ലും റോമിലും, 1997 ല്‍ ബ്രസീലിലെ റയോഡിജാനിറോയിലും, 2003 ല്‍ ഫിലിപ്പീന്‍സിലെ മാനിലായിലും, 2006 ല്‍ സ്‌പെയിനിലെ വലെന്‍ഷ്യയിലും, 2009 ല്‍ മെക്‌സിക്കോ സിറ്റിയിലുമാണ്‌ വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസ്‌ നടന്നത്‌. 2015 ല്‍ ഫിലാഡല്‍ഫിയായില്‍ നടക്കാന്‍പോകുന്ന കുടുംബസംഗമത്തിന്റെ ചിന്താവിഷയം ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ വത്തിക്കാനില്‍ ഇതിന്റെ ചാര്‍ജ്‌ വഹിക്കുന്ന ഫാമിലി പൊന്തിഫിക്കല്‍ കൗണ്‍സിലുമായി കൂടിയാലോചിച്ചു താമസിയാതെ പ്രഖ്യാപിക്കും. അമേരിക്ക ആദ്യമായി ആതിഥ്യമരുളുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയെ വരവേല്‍ക്കുന്നതിനായി ആകാംക്ഷയോടെ അമേരിക്കമുഴുവന്‍ കാത്തിരിക്കുകയാണ്‌.

അതിരൂപത രൂപകല്‌പ്പനചെയ്‌തിരിക്കുന്ന 2015 സംഗമത്തിന്റെ ലോഗോ കുടുംബ ഐക്യവും, സഹോദരസ്‌നേഹത്തിന്റെ ഈറ്റില്ലവും, അമേരിക്കന്‍ ഐക്യനാടുകളുടെ മതസ്വാതന്തൃത്തിന്റെ ജന്മസ്ഥലവുമായ ഫിലാഡല്‍ഫിയാ സിറ്റിയേയും പ്രതിനിധാനം ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ ഫിലാഡല്‍ഫിയാ ലിബെര്‍ട്ടി ബെല്ലിന്റെ പശ്ചാത്തലത്തില്‍ അഞ്ചുപേരടങ്ങിയ ഒരു മാതൃകാ കുടുംബത്തിന്റെ പടവും, ബെല്ലിനു മുകളില്‍ ക്രിസ്‌തുവിനെ പ്രതിനിധാനം ചെയ്യുന്ന കുരിശും ആലേഖനം ചെയ്‌തതാണ്‌ ലോഗോ. സഭയിലേക്ക്‌ തിരിച്ചുവരുവാനും, വിശ്വാസത്തില്‍ ആഴപ്പെടുവാനുമുള്ള ഒരു
ആഹ്വാനമായിട്ടാണ്‌ പള്ളിമണികളെ ഓര്‍മ്മിപ്പിക്കുന്ന ലിബര്‍ട്ടി ബെല്‍ തെരഞ്ഞെടുത്തത്‌.

പെന്‍സില്‍വേനിയാ ഗവര്‍ണര്‍ ടോം കോര്‍ബറ്റും, ഫിലാഡല്‍ഫിയ മേയര്‍ മൈക്കിള്‍ നട്ടറും കോ ചെയര്‍മാന്മാരായി ആര്‍ച്ചുബിഷപ്പിനൊപ്പം പ്രവര്‍ത്തിക്കും. ക്രൈസ്‌തവദേവാലയങ്ങളും, സിനഗോഗുകളും, മോസ്‌കുകളും, ഹൈന്ദവ ആരാധനാലയങ്ങളും ഒരുമയോടെ വാഴുന്ന ഫിലാഡല്‍ഫിയ മതസഹിഷ്‌ണതയുടെയും, മതസ്വാതന്തൃത്തിന്റെയും നാടാണെന്നും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം നമ്മുടെ മഹത്തായ സാസ്‌കാരികപൈതൃകത്തില്‍ അഭിമാനം കൊള്ളൂന്നതിനും, ആ പൈതൃകം ആഘോഷിക്കുന്നതിനുമുള്ള ഒരവസരം കൂടിയാണിതെന്നും ആര്‍ച്ചുബിഷപ്‌ ഷാപുട്ടിനും, സിറ്റി മേയര്‍ മൈക്കിള്‍ നട്ടറിനുമൊപ്പം ഓണററി കോചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനു ലഭിച്ച അവസരത്തിന്‌ നന്ദി പ്രകടിപ്പിച്ചുകൊണ്ട്‌ ഗവര്‍ണര്‍ പറഞ്ഞു.

2015 ലെ സമാഗമത്തിനായി പരിശുദ്ധ പിതാവ്‌ ഫിലാഡല്‍ഫിയാ നഗരത്തെ തെരഞ്ഞെടുത്തതിലുള്ള സംതൃപ്‌തി മേയര്‍ നട്ടര്‍ രേഖപ്പെടുത്തി. സമൂഹത്തിന്റെ മൂലക്കല്ല്‌ കുടുംബമാണെന്നും, കുടുംബങ്ങളെ ശക്തിപ്പെടുത്തുമ്പോള്‍ അത്‌ നമ്മുടെ സമൂഹത്തെയും ശക്തിപ്പെടുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.