You are Here : Home / USA News

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; ലാറിയുടെ വധശിക്ഷ നടപ്പാക്കി

Text Size  

Story Dated: Thursday, August 22, 2019 03:39 hrs UTC

ടെക്സസ്∙ ‘ഞാൻ ആരേയും കൊന്നിട്ടില്ല, നിരപരാധിയാണ് ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല’ എന്നു പറഞ്ഞാണ് ലാറി റെ സ്വയറിംഗൻ (48) മരണത്തിന് കീഴടങ്ങിയത്. ഓഗസ്റ്റ് 21 ബുധനാഴ്ച വൈകിട്ടാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്. 
 
മോണ്ട്ഗോമറി കോളജ് വിദ്യാർഥിനി മെലിസ ട്രോട്ടറെ (19) തട്ടികൊണ്ടു പോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിലാണ് ലാറിക്ക് വധശിക്ഷ വിധിച്ചത്. 1998 ഡിസംബർ 8 നാണ് മെലിസ്സാ ട്രോട്ടറെ അവസാനമായി കണ്ടത്. 1999 ജനുവരി 2ന് ഹൂസ്റ്റൺ ദേശീയ വനത്തില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെടുത്തു.
 
melissa-trotter
വധശിക്ഷയ്ക്കു വിധിച്ചശേഷം താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി ആവർത്തിച്ച് അപ്പീൽ നൽകിയതിനെ തുടർന്ന് അഞ്ചു തവണ ലാറിയുടെ വധശിക്ഷ നടപ്പാക്കൽ നിർത്തിവച്ചിരുന്നു.
 
ടെക്സസ് ഇന്ന് ഒരു നിരപരാധിയെയാണ് വധിച്ചത്. ഇതു വളരെ ദയനീയമാണ്. മരണശേഷം ലാറിയുടെ വക്കീൽ പ്രസ്താവനയിൽ പറഞ്ഞു. വൈകിട്ട് 6.33ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കുത്തിവച്ചു പത്തു മിനിട്ടിനുള്ളിൽ മരണം സ്ഥിരീകരിച്ചു.
 
അമേരിക്കയിലെ ഈ വർഷത്തെ പന്ത്രണ്ടാമത്തെയും ടെക്സസിലെ നാലാമത്തെയും വധശിക്ഷയാണ് ഹണ്ട്സ് വില്ലയിൽ നടപ്പാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.