You are Here : Home / USA News

മാര്‍ത്തോമാ സഭയുടെ പതിമൂന്നാമത് ഭദ്രാസനം നിലവില്‍ വന്നു; റൈറ്റ് റവ.ഡോ. യൂയാക്കീം മാര്‍ കുറിലോസ് പ്രഥമ ഭദ്രാസനാധിപന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 02, 2013 11:33 hrs UTC

കൊട്ടാരക്കര: മലങ്കര മാര്‍ത്തോമാ സഭയുടെ പതിമൂന്നാമത് ഭദ്രാസനം ഡിസംബര്‍ 1ന് നിലവില്‍ വന്നു. കൊട്ടാരക്കര-പുനലൂര്‍ എന്നറിയപ്പെടുന്ന ഈ ഭദ്രാസനത്തിന്റെ പ്രഥമ എപ്പിസ്‌ക്കോപ്പായായി റൈറ്റ് റവ.ഡോ.യൂയാക്കീം മാര്‍ കൂറിലോസ് ചുമതലേറ്റു. ഡിസംബര്‍ 1 വൈകീട്ട് മൂന്നു മണിക്ക് പുലമണ്‍-ചന്തമുക്ക് ബൈപാസ് റോഡില്‍ ക്രമീകരിച്ചിരുന്ന അരമനയില്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥകള്‍ക്കു ശേഷമാണ് ഭദ്രാസനത്തിന്റെ ചുമതല കുറിലോസ് തിരുമേനി ഏറ്റെടുത്തത്. മാര്‍ത്തോമാ സഭയുടെ എപ്പിസ്‌ക്കോപ്പായായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന യൂയാക്കീം തിരുമേനി നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനാധിപനായും, നിരണം- മാരമണ്‍ ഓക്‌സിലിയറി ബിഷപ്പുമായാണ് കഴിഞ്ഞ രണ്ടു ടേം ചുമതല നിര്‍വ്വഹിച്ചിരുന്നത്. തിരുവനന്തപുരം-കൊല്ലം, അടൂര്‍ എന്നീ ഭദ്രാസനങ്ങളില്‍ നിന്നുള്ള സെന്ററുകള്‍ വിഭജിച്ചാണ് പുതിയ കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസനം രൂപീകരിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.