You are Here : Home / News Plus

ബിഹാറില്‍ സ്‌ഫോടനം: രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, April 10, 2014 04:12 hrs UTC

ബിഹാറില്‍ മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജാമുയി മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനിലേക്കുപോയ സി ആര്‍ പി എഫ് സംഘത്തെ ലക്ഷ്യമാക്കിയാണ് മാവോവാദികള്‍ സ്‌ഫോടനം നടത്തിയത്.പോളിങ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് പുലര്‍ച്ചെ 5.30 നായിരുന്നു സ്‌ഫോടനം. രണ്ട് ജീപ്പുകളില്‍ സഞ്ചരിച്ച സി ആര്‍ പി എഫ് സംഘം വനപ്രദേശത്തെ പാലം കടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പാലത്തിന് അടിയിലാണ് ബോംബ് വച്ചിരുന്നത്. ഗുരുതരമായ പരിക്കേറ്റ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. എല്‍ ജെ പി അധ്യക്ഷന്‍ റാം വിലാസ് പാസ്വാന്‍റെ  മകന്‍ ചിരാഗ് പാസ്വാന്‍ ജാമുയി മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്. ബിഹാര്‍ നിയമസഭാ സ്പീക്കര്‍ ഉയദ് നാരായണ്‍ ചൗധരി ( ജെ ഡി യു) ആണ് അദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥി. ജാമുയി അടക്കം ബിഹാറിലെ ആറ് മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ആറ് മണ്ഡലങ്ങളും. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് മാവോവാദികള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.