You are Here : Home / News Plus

ഒരു വിശ്വാസിയേയും തടയാനോ എതിര്‍ക്കാനോ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല

Text Size  

Story Dated: Tuesday, October 23, 2018 10:17 hrs UTC


തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടത്തിയത് സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള നീക്കം മാത്രമാണെന്നും അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിശ്വാസിയേയും തടയാനോ എതിര്‍ക്കാനോ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. അവിടെ ശാന്തിയും സമാധാനവുമാണ് ആവശ്യം. അതുകൊണ്ടുതന്നെ ഭക്തര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വ്യാപക അക്രമങ്ങളാണ് ശബരിമലയില്‍ നടന്നത്. ശബരിമലയില്‍ എത്തിയ ഭക്തരായ വനിതകള്‍ക്ക് നേരെയും അവരുടെ വീടുകള്‍ക്കു നേരെയും ആക്രമണങ്ങള്‍ ഉണ്ടായി. ജോലിക്കായി പോലീസുകാരെ ജാതിയും മതവും നോക്കി നിയമിക്കാന്‍ കഴിയില്ല. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ വിശദീകരണത്തിനായി മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെത്തും. വൈകിട്ട് നാലിന് നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും എല്‍ഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്. ബിജെപിയും, കോണ്‍ഗ്രസ്സും സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും വിശദീകരണ യോഗം നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.