പ്രളയത്തിന് പുറകേ ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം ഇടുക്കിയില്‍ ഭീഷണിയുയർത്തുന്നു. മാവടിയിൽ അമ്പലക്കവല തേരകംമറ്റത്തിൽ സോമന്റെ വീടിന്റെ തറയിൽ ഓഗസ്റ്റ് 14 ന് ആദ്യ വിള്ളല്‍ കാണുന്നത്. 14 നായിരുന്നു ഈ മേഖലയിൽ വ്യാപകമായി ഉരുൾപൊട്ടല്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വീടിന്റെ ഒരു ഭാഗം തകർന്ന് വീണു. ഉരുള്‍പൊട്ടലില്‍ മലയിടിഞ്ഞ് സോമന്റെ അരയേക്കർ കൃഷിയിടവും മൂടിപ്പോയി. കനത്ത മഴ പെയ്ത് മണ്ണിനടിയിൽ കൂടുതൽ വെള്ളം സംഭരിക്കപ്പെട്ടതിനാൽ ഭൂമിക്ക് കടുത്ത സമ്മർദമുണ്ടെന്നും ഇതുകൊണ്ടാണ് ഭൂമി വീണ്ട് കീറുന്നതെന്നും ഇടുക്കി ജില്ലാ ജിയോളജി വിഭാഗം തലവൻ ഡോ. ബി. അജയകുമാർ പറഞ്ഞു.
Comments