You are Here : Home / News Plus

ചെങ്കോട്ട ഭീകരാക്രമണം: മുഹമ്മദ് ആരിഫിന്‍റെ വധശിക്ഷ സ്റ്റേ ചെയ്തു

Text Size  

Story Dated: Monday, April 28, 2014 06:45 hrs UTC

ചെങ്കോട്ട ഭീകരാക്രമണത്തിലെ പ്രതി മുഹമ്മദ് ആരിഫിന്‍റെ  വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പതിനാല് വര്‍ഷമായി ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു എന്ന കാര്യം പരിഗണിച്ചാണിത്. ദീര്‍ഘകാലം തടവുശിക്ഷ അനുഭവിച്ച ഒരാള്‍ക്ക് മരണശിക്ഷ നല്‍കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, ജസ്റ്റിസ് മദന്‍ ബി. ലൊക്കൂര്‍ , ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് തീരുമാനമെടുത്തത്. ഭീകരസംഘടനയായ ലഷ്‌കര്‍ - ഇ- തോയ്ബയുടെ നേതാവാണ് പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് ആരിഫ്. 2000 ഡിസംബര്‍ 22-നാണ് ചെങ്കോട്ട ആക്രമിച്ചത്. രണ്ട് സൈനികര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. മൂന്നുദിവസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.