You are Here : Home / News Plus

വിദ്വേഷ പ്രസംഗം:ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്ക്

Text Size  

Story Dated: Tuesday, April 22, 2014 05:14 hrs UTC

ന്യൂഡല്‍ഹി: ‘മോദിയെ എതിര്‍ക്കുന്നവരുടെ സ്ഥാനം പാകിസ്താനിലായിരിക്കുമെന്ന’ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്ക്. പൊതുറാലികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്നാണ് കമീഷന്‍ വിലക്കിയത്. ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നാണ് വിലക്കിയിട്ടുള്ളത്. ഗിരിരാജ് സിങ്ങിന്‍െറ പ്രസ്താവന ഭരണഘടനാ തത്വങ്ങളുടെ ലംഘനവും സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താന്‍ ഇടയാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി.
ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ഗിരിരാജ് സിങ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. ‘നരേന്ദ്ര മോദിയെ തടയാന്‍ ശ്രമിക്കുന്നവര്‍ പാകിസ്താനെയാണ് നോക്കുന്നത്. വരും നാളുകളില്‍ ഇത്തരക്കാര്‍ക്ക് ഹിന്ദുസ്ഥാനിലും ഝാര്‍ഖണ്ഡിലും ഇടമുണ്ടായിരിക്കുകയില്ല. മറിച്ച് അവരുടെ സ്ഥാനം പാകിസ്താനിലായിരിക്കും’ എന്നായിരുന്നു ഗിരിരാജിന്‍െറ പ്രസ്താവന. ഇതേതുടര്‍ന്ന് വിദ്വേഷ പ്രസംഗം നടത്തിയതിന് ഗിരിരാജ് സിങ്ങിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.