You are Here : Home / News Plus

ഉറങ്ങാതെ വെഞ്ഞാറമൂട്

Text Size  

Story Dated: Wednesday, April 16, 2014 09:27 hrs UTC

തിരുവനന്തപുരം :സുരാജ് വെഞ്ഞാറമൂടിന്റെ ദേശീയ അവാര്‍ ഡ് വെഞ്ഞാറമൂട് ഉറങ്ങാതെ ആഘോഷിച്ചു. ഷൂട്ടിങ് പൂര്‍ത്തിയാക്കി വൈകിട്ട് വെഞ്ഞാറമൂട്ടിലെത്തിയ സുരാജിന് നാട്ടുകാര്‍ ഗംഭീരമായ വരവേല്‍പ്പു നല്‍കി.തിരുവനന്തപുരത്തെ ഈ കൊച്ചു ഗ്രാമം ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു സ്ഥലമായി ഒറ്റ ദിവസം കൊണ്ട് മാറിയതിന്റെ സന്തോഷമായിരുന്നു. സുരാജിന്റെ അമ്മ കാത്തിരുന്നത് ഒരു പഴയ ഷര്‍ ട്ടുമായിട്ടായിരുന്നു.'പേരറിയാത്തവര്‍ എന്ന സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഉപയോഗിച്ച പഴയൊരു ഷര്‍ട്ട് അമ്മ വിലാസിനിയെ സുരാജ് ഏല്‍പ്പിച്ചിരുന്നു. അമ്മ സുരാജിന്റെ ആഗ്രഹപ്രകാരം ആ ഷര്‍ട്ട് സൂക്ഷിച്ചുവച്ചു.ദേശീയ പുരസ്കാരവുമായി എത്തിയ സുരാജിന് അമ്മയുടെ സമ്മാനവും ഷര്‍ട്ട് ആയിരുന്നു.കരമനയില്‍ 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടിവി വാര്‍ത്തയിലൂടെ സുരാജ് വിവരം അറിഞ്ഞത്. സുരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.സാധാരണക്കാരനായ താന്‍ തനി സാധാരണക്കാരനായി അഭിനയിച്ച ചിത്രത്തിനാണ് അവാര്‍ഡ് കിട്ടിയിരിക്കുന്നതെന്ന് സുരാജ് പറഞ്ഞു. ഡോ. ബിജു തന്റെ വീട്ടില്‍ വന്നാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്. തിരുവനന്തപുരം ഭാഷാശൈലിയും ഹാസ്യാത്മകമായ മാനറിസങ്ങളുമായി മലയാള സിനിമയിലേക്ക്‌ കടന്നുവന്ന സുരാജ്‌ വെഞ്ഞാറമ്മൂട്‌ 'ഡ്യൂപ്ലിക്കേറ്റി'ലൂടെയാണ്‌ നായകനായത്‌. ഫീമെയ്‌ല്‍ ഉണ്ണികൃഷ്‌ണന്‍, പേടിത്തൊണ്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സുരാജ്‌ വെഞ്ഞാറമ്മൂട്‌ നായകനാവുന്ന നാലാമത്തെ ചിത്രമാണ്‌ ഗര്‍ഭശ്രീമാന്‍.ഇപ്പോള്‍ കോമഡി കഥാപാത്രങ്ങള്‍ക്കൊപ്പം വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കാന്‍ സുരാജ്‌ വെഞ്ഞാറമ്മൂട്‌ സന്നദ്ധനാവുകയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.