You are Here : Home / News Plus

ലോക്സഭ സീറ്റ്: സി.പി.എമ്മിനെതിരെ ആര്‍.എസ്.പി

Text Size  

Story Dated: Friday, March 07, 2014 06:00 hrs UTC

ചര്‍ച്ച ചെയ്യാതെ ലോക്സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് ഘടകകക്ഷിയായ ആര്‍.എസ്.പി രംഗത്ത്. കൊല്ലം സീറ്റ് പാര്‍ട്ടിക്ക് ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ് ആര്‍.എസ്.പി കേന്ദ്ര-സംസ്ഥാന നേതൃത്വം. സീറ്റ് കിട്ടിയില്ലെങ്കില്‍  പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കി മുന്‍ സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്ണപിള്ള രംഗത്തെത്തി.

ശനിയാഴ്ച ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. തുടര്‍ന്ന് സി.പി.എം നേതൃത്വത്തെ വിവരം ഒൗദ്യോഗികമായി അറിയിക്കും. സി.പി.എം കടുത്ത നിലപാട് തുടര്‍ന്നാല്‍ മുന്നണി ബന്ധം അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും രാമകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

പി.ബി അംഗം എം.എ ബേബിയെയാണ് കൊല്ലം സീറ്റിലെ സ്ഥാനാര്‍ഥിയായി സി.പി.എം പ്രഖ്യാപിച്ചത്. കൊല്ലത്ത് മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ എന്‍.കെ. പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍.എസ്.പി തീരുമാനിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.