ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുൻ വിദ്യാർത്ഥി യൂണിയന് പ്രസിഡണ്ട് കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കേസില്‍ ദില്ലി പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. നിയമവകുപ്പിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ കുറ്റപത്രം ഫയല്‍ ചെയ്ത പൊലീസിന്റെ നടപടിയാണ് വിമര്‍ശനത്തിനിടയാക്കിയത്. രാജ്യദ്രോഹക്കേസുകളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ കുറ്റപത്രം ഫയല്‍ ചെയ്യാവൂ എന്നാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ കുറ്റപത്രം ഫയല്‍ ചെ്യത ശേഷം കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. സര്‍ക്കാരാകട്ടെ ഇത് വരെ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടില്ല. പത്ത് ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
Comments