You are Here : Home / News Plus

വി.എസ്‌ തിരുവിതാംകൂര്‍ തോട്ടത്തിലെ തൊഴിലാളി:പത്‌മനാഭസ്വാമിക്ഷേത്രം മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍

Text Size  

Story Dated: Thursday, May 01, 2014 12:19 hrs UTC

തിരുവനന്തപുരം : തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായിരുന്നത് കൊണ്ടാണ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട് വൈരാഗ്യം കാണിക്കുന്നതെന്ന്‌ പത്‌മനാഭസ്വാമിക്ഷേത്രം മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.കെ. ഹരികുമാര്‍ .ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ വെളിപെടുത്തല്‍ .തൊഴിലാളി - മുതലാളി ബന്ധമായിരുന്നു അത്‌. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നു വി.എസ്‌. ഒഴിയാനാണ് ശ്രമിച്ചിരുന്നത്.ഒരിക്കലു തമ്പുരാന്റെ മുഖത്തു നോക്കില്ല. വി.എസിനെതിരെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ തമ്പുരാനുവേണ്ടി വക്കീല്‍ നോട്ടീസ്‌ തയാറാക്കിയിട്ടു അദ്ദേഹമതിലൊപ്പിട്ടില്ല.കാശ്‌മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള രാജാക്കന്‍മാര്‍ പത്മനാഭസ്വാമിക്കു കാണിക്കയായി സമര്‍പ്പിച്ചതാണ്‌ പത്‌മനാഭസ്വാമിക്ഷേത്രത്തിലെ നിധി.പത്മനാഭസ്വാമിക്ഷേത്രത്തിനുള്ളില്‍ നിന്ന്‌ കടത്തിയെന്നു പറയുന്നതിനെക്കാള്‍ സ്വത്തുക്കള്‍ പുറത്ത്‌ അന്യാധീനപ്പെട്ടിട്ടുണ്ട്‌. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്‌ ശരിയല്ല.മാര്‍ത്താണ്ഡവര്‍മ്മ പായസത്തില്‍ സ്വര്‍ണം കടത്തിയെന്നത്‌ കള്ളമാണ്‌. ജീവനക്കാരാണ്‌ അദ്ദേഹത്തിനു പായസം എത്തിച്ചിരുന്നത്‌. ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ എട്ടുവര്‍ഷത്തിനു മുമ്പ്‌ബുദ്ധിമുട്ടിലായിരുന്നു. ഓണത്തിനു ബോണസ്‌ നല്‍കിയിരുന്നതു പോലും പട്ടം കൊട്ടാരത്തില്‍നിന്നു പണം കൊണ്ടുവന്നാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.