You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിക്കെതിരെ ജസ്റ്റിസ് രാജന്‍

Text Size  

Story Dated: Tuesday, April 29, 2014 06:55 hrs UTC

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധിയില്‍ കൃത്രിമം നടന്നുവെന്ന അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍െറയും വിദഗ്ധസമിതി മുന്‍ അധ്യക്ഷന്‍ സി.വി ആനന്ദബോസിന്‍െറയും പ്രസ്താവനക്കെതിരെ ജസ്റ്റിസ് രാജന്‍ രംഗത്ത്. നിധിശേഖരത്തില്‍ കൃത്രിമം നടക്കാന്‍ സാധ്യതയില്ളെന്ന് ജസ്റ്റിസ് രാജന്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച ആദ്യ മൂല്യനിര്‍ണയ സമിതി അധ്യക്ഷനായിരുന്നു ജസ്റ്റിസ് രാജന്‍.2007ലെ അഭിഭാഷക കമീഷന്‍ ക്ഷേത്രത്തിലെ എല്ലാ നിലവറകളും മുദ്രവെച്ചിരുന്നു. അതിനാല്‍ നിലവറകളില്‍ നിന്ന് നിധി കടത്താന്‍ സാധിക്കില്ല. താന്‍ കണക്കെടുപ്പിന് പോയപ്പോള്‍ നിലവറകളെല്ലാം മുദ്രവെച്ച നിലയിലായിരുന്നു. പിന്നെങ്ങനെ കവര്‍ച്ച നടക്കുമെന്നും ജസ്റ്റിസ് രാജന്‍ ചോദിച്ചു. നിധി കടത്തിയിട്ടുണ്ടെങ്കില്‍ അത് അഭിഭാഷക കമീഷന്‍െറ അറിവോടെ മാത്രമെ നടക്കൂ. ക്ഷേത്രത്തില്‍ നിന്ന് നിധി മോഷ്ടിച്ചെന്ന് അദ്യം പറയുന്നത് അമിക്കസ് ക്യൂറിയും ആനന്ദബോസുമാണ്. ക്ഷേത്രനിധി കടത്തിയെന്ന് പരാതിക്കാരനായ അഡ്വ. സുന്ദരരാജന്‍ പോലും ആരോപിച്ചിട്ടില്ല. 1885ന് ശേഷം "ബി" നിലവറ തുറന്നിട്ടില്ല. "ബി" നിലവറ തുറന്നുവെന്ന അമിക്കസ് ക്യൂറിയുടെ കണ്ടെ ത്തല്‍ വിശ്വാസയോഗ്യമല്ലെന്നും  തിരുവിതാംകൂര്‍ രാജകുടുംബത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നുംജസ്റ്റിസ് രാജന്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.