You are Here : Home / News Plus

7500 അധികതസ്തികകള്‍ നിര്‍ത്തലാക്കുന്നു

Text Size  

Story Dated: Friday, September 19, 2014 03:39 hrs UTC

താത്കാലികവും അനാവശ്യവുമെന്ന് കണ്ടെത്തിയ മുപ്പതിനായിരത്തോളം തസ്തികകളില്‍ 25 ശതമാനം നിര്‍ത്തലാക്കാന്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ സര്‍ക്കാരിന്റെ ചെലവുചുരുക്കുന്നതിനാണ് 7500 ഓളം തസ്തികകള്‍ നിര്‍ത്തലാക്കുന്നതിന് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. അധികംവരുന്ന സ്ഥിര ജീവനക്കാരെ പുനര്‍വിന്യസിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 30,000 തസ്തികകള്‍ അനാവശ്യമെന്ന് കണ്ടെത്തിയത്. പല പദ്ധതികളും നിര്‍ത്തിയിട്ടും അവയുടെ ഓഫീസുകളും ജീവനക്കാരും തുടരുന്നുണ്ട്. താത്കാലിക തസ്തികകള്‍ക്ക് വര്‍ഷംതോറും സര്‍ക്കാര്‍ അംഗീകാരം നല്‍കേണ്ടതുണ്ട്. എന്നാല്‍ അംഗീകാരമില്ലാതെയും ഒട്ടേറെ തസ്തികകളില്‍ ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് സമിതി കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.