You are Here : Home / News Plus

തപസ് പാലിന്‍െറ പ്രസ്താവനയില്‍ മമതാ ബാനര്‍ജിക്ക് ഖേദമുണ്ടെന്ന് പാര്‍ട്ടി

Text Size  

Story Dated: Tuesday, July 01, 2014 03:20 hrs UTC

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാലിന്‍െറ വിവാദ പ്രസ്താവനയില്‍ മമതാ ബാനര്‍ജിക്ക് അതിയായ ഖേദമുണ്ടെന്നും പാര്‍ട്ടി നടപടി ഉടനുണ്ടാകുമെന്നും പാര്‍ട്ടി നേതാവ് മുകുള്‍ റോയ്.
ബംഗാളിലെ പ്രമുഖ നടനും രണ്ട് തവണ എം.പിയുമായ തപസ് പാല്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി എതിരാളികള്‍ക്കുനേരെ വിവാദ പ്രസ്താവന നടത്തിയത്. തൃണമൂല്‍ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിക്കുകയാണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് സി.പി.എമ്മുകാരുടെ ഭാര്യമാരെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു തപസ് പാലിന്‍െറ പ്രസ്താവന.
തപസ് പാലിന്‍െറ പ്രസ്താവന തീര്‍ത്തും അസ്വീകാര്യമാണെന്നും പാലിനെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. എം.പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരകമാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമതാ ശര്‍മ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മമതാ ബാനര്‍ജി നടപടിയെടുക്കണം. തപസിനെ ലോക്സഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്യണമെന്നും മമതാ ശര്‍മ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.