You are Here : Home / News Plus

മരുന്നു പരീക്ഷണത്തിലെ ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി

Text Size  

Story Dated: Monday, April 21, 2014 08:35 hrs UTC

ന്യൂഡല്‍ഹി: മരുന്നു പരീക്ഷണം സംബന്ധിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മരുന്നു പരീക്ഷണത്തിലെ ഇരകള്‍ക്ക്‌ ഉടന്‍ നഷ്‌ടപരിഹാരം നല്‍കണം.ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‌കണമെന്നുള്ള സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ്‌ ഉണ്ടായിട്ടും നഷ്‌ടപരിഹാരം വൈകുന്നതിന്റെ കാരണം ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. മരുന്നു പരീക്ഷണം മൂലം ഒട്ടേറെപ്പേര്‍ മരിക്കുകയും അനേകര്‍ രോഗബാധിതരായതും ചൂണ്ടിക്കാട്ടി സ്വാസ്‌ത്യ അധികാര്‍ മഞ്ച്‌ നല്‍കിയ ഹര്‍ജിയിലാണു സുപ്രീം കോടതിയുടെ വിധി.2004 മുതല്‍ 2012 വരെ 506 പേരെയാണ്‌ മരുന്നു പരീക്ഷണത്തിനു വിധേയരാക്കിയതെന്നും ഇതില്‍ 86 പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണു മരിച്ചവര്‍ക്കു മാത്രമല്ല, ദുരിതബാധിതര്‍ക്കും നഷ്‌ടപരിഹാരം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചത്‌.കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന സാങ്കേതികസമിതി മൂന്നു ചോദ്യങ്ങള്‍ തയ്യാറാക്കി ഇതിനുള്ള മറുപടി മരുന്നു കമ്പനികളില്‍നിന്നു വാങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. മരുന്നു പരീക്ഷണം കൊണ്ട്‌ നേട്ടമുണ്ടാകുമെന്ന്‌പറയുമ്പോള്‍ തന്നെ മനുഷ്യരില്‍ നടത്തുന്ന ഈ പരീക്ഷണത്തിന്‌ അപകടമുണ്ടോയെന്നാണ്‌ ആദ്യ ചോദ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.