You are Here : Home / News Plus

54 ലക്ഷം പേര്‍ക്കുകൂടി ഒരു രൂപ നിരക്കില്‍ അരി

Text Size  

Story Dated: Friday, September 12, 2014 03:29 hrs UTC

സംസ്ഥാനത്തെ 54 ലക്ഷം പേര്‍ക്കുകൂടി കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ റേഷനരി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഇവിടെ നടപ്പിലാക്കുമ്പോഴാണ് ഇത്രയും പേര്‍കൂടി ഇതിന് അര്‍ഹത നേടുന്നത്. മുന്‍ഗണനാ പട്ടകിയില്‍ വരുന്ന എല്ലാവര്‍ക്കും സബ്‌സിഡി നിരക്കിന് അര്‍ഹതയുണ്ടായിരിക്കും. ഒരു രൂപ നിരക്കിലുള്ള അരിക്ക് പുറമെ ഒരു കിലോഗ്രാം ഗോതമ്പ് രണ്ട് രൂപയ്ക്കും കിട്ടും. ഇതിനായി പുതിയ താത്കാലിക റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. നിലവിലുള്ള എ.എ.വൈ. വിഭാഗങ്ങള്‍, ബി.പി,എല്‍. കാര്‍ഡുള്ള കുടുംബങ്ങള്‍ എന്നിവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. ബി.പി.എല്‍. കാര്‍ഡില്ലെങ്കിലും ബി.പി.എല്‍. പട്ടികയിലുള്ള കുടുംബങ്ങളും ഈ പട്ടികയില്‍ വരും.
ഇപ്പോള്‍ 27.57 ലക്ഷം എ.എ.വൈ., 73.08 ലക്ഷം ബി.പി.എല്‍. വിഭാഗങ്ങളാണുള്ളത്. പട്ടിക വിപുലീകരിക്കുമ്പോള്‍ ഇത് 1.54 കോടിയാകും.
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത എ.പി.എല്‍. വിഭാഗക്കാര്‍ക്ക് നിലവിലുള്ള സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം തുടര്‍ന്നും നല്‍കും. ഇവര്‍ക്ക് സംസ്ഥാന സബ്‌സിഡിയുടെ ആനുകൂല്യമുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.