You are Here : Home / News Plus

രാജക്കും കനിമൊഴിക്കും ജാമ്യം

Text Size  

Story Dated: Wednesday, August 20, 2014 05:13 hrs UTC

ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജക്കും ഡി.എം.കെ നേതാവ് കരുണാനിധിയുടെ മകള്‍ കനിമൊഴിക്കും ജാമ്യം. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവരോടൊപ്പം എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ ഉര്‍പ്പെടുത്തിയ ഏഴ് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണത്താല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ദയാലു അമ്മാളിന്‍്റെ അഭ്യര്‍ഥന കോടതി പരിഗണിച്ചില്ല.
ടു ജി സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 200 കോടി രൂപ ഡി.എം.കെ നിയന്ത്രണത്തിലുള്ള കലൈഞ്ജര്‍ ടി.വിക്ക് കിട്ടിയെന്നാണ് കേസ്. ദയാലു അമ്മാളിന് 60 ശതമാനവും കനിമൊഴിക്ക് 20 ശതമാനവും ഓഹരി പങ്കാളിത്തമാണ് കലൈഞ്ജര്‍ ടി.വിയിലുള്ളത്. ഡി.ബി ഗ്രൂപ്പിന് ടു.ജി ലൈസന്‍സ് അനുവദിച്ചതിന് പ്രത്യൂപകാരമായാണ് കലൈഞ്ജര്‍ ടി.വി.ക്ക് പണം നല്‍കിയത്. മൊത്തം 19 പേരാണ് കുറ്റപത്രത്തില്‍ ഉള്‍പെട്ടിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.