You are Here : Home / News Plus

സുനന്ദയുടെ മരണം: തെറ്റായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ഡോക്ടര്‍

Text Size  

Story Dated: Wednesday, July 02, 2014 09:20 hrs UTC

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെറ്റായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് എയിംസ് ആസ്പത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും വിജിലന്‍സ് കമ്മീഷനും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡ്രൈബ്യൂണലിനും നല്‍കിയ പരാതിയിലാണ് ഡോ. സുധൂര്‍ ഗുപ്ത ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. അമിതമായി മരുന്ന് കഴിച്ചതുമൂലമാണ് സുനന്ദ മരിച്ചതെന്ന റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് തനിക്കെതിരെ ഗൂഢ നീക്കമുണ്ടായെന്നും ഡോ. ഗുപ്തയുടെ പരാതിയില്‍ പറയുന്നു.സുനന്ദയുടേത് സ്വാഭാവിക മരണമാണെന്ന റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ ശശി തരൂരും ഗുലാംനബി ആസാദും സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഡോ. ഗുപ്തയുടെ വെളിപ്പെടുത്തല്‍.

ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടര്‍മാരുടെ സംഘമാണ് സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.