You are Here : Home / News Plus

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു ; ബി.ജെ.പിക്ക് തിരിച്ചടി

Text Size  

Story Dated: Tuesday, September 16, 2014 07:57 hrs UTC

10 സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലം പുറത്തു വരുമ്പോള്‍ മുന്നിട്ട് നിന്നിരുന്ന ബി.ജെ.പി കനത്ത തിരിച്ചടി നേടി. 24 സിറ്റിങ് സീറ്റുകളില്‍ 12ല്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലും സമാജ് വാദി പാര്‍ട്ടി ഒമ്പത് സീറ്റുകളിലും മറ്റുള്ളവര്‍ നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഗുജറാത്തിലെ ഒമ്പത് സീറ്റുകളില്‍ ബി.ജെ.പി ആറും കോണ്‍ഗ്രസ് രണ്ടും സീറ്റുകളില്‍ വിജയിച്ചു. ഗുജറാത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായ മംഗ്രോളും ദീസയും കോണ്‍ഗ്രസ് പിടിച്ചെടുത്തു. നരേന്ദ്ര മോദിയുടെ നിയോജക മണ്ഡലമായിരുന്ന മണിനഗര്‍ സീറ്റ് ബി.ജെ.പി നിലനിര്‍ത്തി. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. ഒരു സീറ്റ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. ത്രിപുരയിലെ ഒരു സീറ്റില്‍ സി.പി.എമ്മും ആന്ധ്രയിലെ ഒരു സീറ്റില്‍ തെലുങ്കുദേശം പാര്‍ട്ടിയും നേടി. രാജസ്ഥാനിലെ നാലില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസും ഒരു സീറ്റ് ബി.ജെ.പിയും വിജയിച്ചു. സിക്കിമിലെ റാങ്ഗാങ്-യാങ്ഗാങ് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വന്‍ വിജയം നേടിയ ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ പിന്നോട്ടുപോയി. സമാജ് വാദി പാര്‍ട്ടി ഒമ്പതും ബി.ജെ.പി രണ്ടും സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.