You are Here : Home / News Plus

ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

Text Size  

Story Dated: Saturday, August 23, 2014 05:46 hrs UTC

ഗാസ്സ സിറ്റി: ഇസ്രായേല്‍ സൈനിക വിമാനങ്ങള്‍ വീണ്ടും ഗാസ്സക്കുമേല്‍ ബോംബുകള്‍ വിതറി. വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച ഗസ്സയിലെ അല്‍ സവൈദയില്‍ നടന്ന വ്യോമാക്രമണത്തില്‍ മൂന്നും നാലും വയസുള്ള ആണ്‍കുട്ടികളും മാതാപിതാക്കളുമടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഗാസ്സ സിറ്റിക്ക് കിഴക്കുള്ള സെയ്തൂനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. രണ്ട് പള്ളികളും ആക്രമണത്തില്‍ തകര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
നേരത്തെ ആക്രമണത്തില്‍ തകര്‍ന്ന ഒരു പള്ളിക്കു നേരെയും വീണ്ടും ആക്രമണമുണ്ടായി. ശനിയാഴ്ച ഇരുപതോളം തവണ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. വെള്ളിയാഴ്ച ഗാസ്സയില്‍ നിന്ന് എണ്‍പതോളം റോക്കറ്റുകള്‍ ആക്രമണം നടത്തിയതായും സൈന്യം വ്യക്തമാക്കി.
ഒമ്പത് ദിവസത്തെ വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച അവസാനിച്ചതിനു ശേഷം നടന്ന ആക്രമണത്തില്‍ ഇതുവരെ 81 ഫലസ്തീനികളും നാലു വയസുളള ഇസ്രായേല്‍ ബാലനും കൊല്ലപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാകുന്നതുവരെ വെടി നിര്‍ത്തലിന് തയാറല്ളെന്ന് ഇസ്രായേല്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ അംഗീകരിക്കണമെങ്കില്‍ ഗസ്സക്കുമേലുള്ള ഉപരോധം നീക്കണമെന്നാണ് ഹമാസ് നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.