You are Here : Home / News Plus

സിപിഐയില്‍ പൊട്ടിത്തെറി; ശശി പാര്‍ട്ടി വിട്ടു

Text Size  

Story Dated: Saturday, August 09, 2014 12:42 hrs UTC



സി.പി.ഐ.യില്‍ ഇനി തുടര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയ വെഞ്ഞാറമൂട് ശശി. പാര്‍ട്ടി വിടുന്ന കാര്യം നാളെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും പാര്‍ട്ടി വിഭാഗീയതയുടെ പിടിയിലാണെന്നും ശശി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന വിഭാഗീയതയുടെ ഇരയാണ് താനെന്ന് തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ ബെന്നറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചതുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട സി.പി. ഐ. നേതാവ് പി.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.


ഡോ. ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ടാണ് ശശി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.രാമചന്ദ്രന്‍ നായര്‍, പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് സി.ദിവാകരന്‍ എന്നിവര്‍ക്കെതിരെ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ നടപടി കൈക്കൊണ്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നല്‍കിയ സാധ്യതാ പട്ടികയില്‍ ബെന്നറ്റ് എബ്രഹാമിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും ബെന്നറ്റില്‍ നിന്ന് ഒരു കോടി 87 ലക്ഷം രൂപ വാങ്ങി തിരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി ചിലവിട്ടുവെന്നും ശശി മാധ്യമങ്ങളോട് പറഞ്ഞു.

ബെന്നറ്റില്‍ നിന്ന് ഒരു കോടി 87 ലക്ഷം രൂപ വാങ്ങിയതിനും അത് ചിലവിട്ടതിനുമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇത്രയും തുക ചിലവിട്ട സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ജില്ലാ കമ്മിറ്റിയിലെ ചിലര്‍ ശ്രമിച്ചുവെന്നും ശശി ആരോപിച്ചു. ഇങ്ങനെ ബെന്നറ്റിന്റെ തോല്‍വിക്ക് കാരണക്കാരായവര്‍ക്ക് എതിരെയും നടപടി വേണമെന്നും ശശി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.