You are Here : Home / News Plus

വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് കെ.എം.എം.എല്ലിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Text Size  

Story Dated: Thursday, August 07, 2014 05:07 hrs UTC

തിരുവനന്തപുരം: വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്‍്റെ (കെ.എം.എം.എല്‍) പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടറാണ് ഉത്തരവിട്ടത്. വിശദമായ അന്വേഷണം നടത്തിയതിനു ശേഷം പ്രവര്‍ത്തനം പുന:രാരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
വ്യാഴാഴ്ചയും വാതകച്ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുപ്പതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ ശങ്കരമംഗലം ഗേള്‍സ് ഹൈസ്കൂളിലെ കുട്ടികളെയാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വാതകച്ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ശങ്കരമംഗലം എച്ച്.എസ്.എസിലെ അറുപതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈഡ്രജന്‍ സള്‍ഫൈഡ് ചോര്‍ന്നാതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് കഴിഞ്ഞ ദിവസം കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇന്നും വാതകച്ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശി. പൊലീസിനു നേരെ കല്ളേറുണ്ടായി.
അതേസമയം കമ്പനിയിലെ വാതകച്ചോര്‍ച്ച സംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്‍്റലിജന്‍സ് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. പരിക്കേറ്റവരുടെ ചികിത്സാസഹായം സര്‍ക്കാര്‍ വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.