You are Here : Home / News Plus

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: മുന്‍ ഐ.ബി ഡയറക്ടര്‍ അറസ്റ്റിലാകും

Text Size  

Story Dated: Tuesday, December 03, 2013 03:43 hrs UTC

 

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാന്‍ വന്നവരെന്ന് പറഞ്ഞ് കോളജ് വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് കുമാറിനെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിന് ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറിനെ അറസ്റ്റ് ചെയ്യുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. രജീന്ദര്‍ കുമാറിനൊപ്പം മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാര്‍ കൂടി കേസില്‍ അറസ്റ്റിലാകുമെന്നും സി.ബി.ഐ തയാറാക്കിയ ഏറ്റവുമൊടുവിലത്തെ കുറ്റപത്രത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അന്തിമ അംഗീകാരത്തിനായി അന്വേഷണസംഘം സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്ക് അയച്ചിരിക്കുകയാണ്. അതനുസരിച്ച് ഐ.ബി ഓഫിസര്‍ രജീന്ദര്‍ കുമാറിന് 2004 ജൂണ്‍ 15ന് നടന്ന കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്. സംഭവസമയത്ത് അഹ്മദാബാദില്‍ ഐ.ബി ജോയന്‍റ് ഡയറക്ടറായിരുന്ന രജീന്ദര്‍ കുമാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്നും വ്യാജ ഏറ്റുമുട്ടല്‍ നടത്താന്‍ ഗുജറാത്ത് ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയെന്നും സി.ബി.ഐ പറയുന്നു. 19കാരിയായ കോളജ് വിദ്യാര്‍ഥിനി ഇശ്റത്തിനെയും മറ്റുള്ളവരെയും തട്ടിക്കൊണ്ടുവന്നതും ഗൂഢാലോചന നടത്തിയതുമാണ് മറ്റു മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ചുമത്തിയ കുറ്റം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.