You are Here : Home / News Plus

ഡല്‍ഹി കൂട്ട മാനഭംഗംക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു

Text Size  

Story Dated: Monday, July 14, 2014 05:14 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട മാനഭംഗക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിലെ പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷയാണ് സ്റ്റേ ചെയ്തത്. കേസില്‍ വാദം കേള്‍ക്കുന്നത് വരെയാണ് സ്റ്റേ. കേസിലെ മറ്റു പ്രതികളായ മുകേഷ്,വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷ മാര്‍ച്ചില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
കേസില്‍ വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത മുകേഷ്, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. മറ്റൊരു പ്രതിക്ക് 18 വയസ്സ് തികയാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്‍െറ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ബസ് ഡ്രൈവര്‍ രാം സിങ് നേരത്തേ തീഹാര്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തത്. രാത്രി സുഹൃത്തിനോടൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുന്ന വഴിയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഒപ്പമുണ്ടായ സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പിന്നീട് സിംഗപ്പൂരില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.