You are Here : Home / News Plus

സചിനും രേഖയും രാജ്യസഭയില്‍ ഹാജരാവാത്തതിനെതിരെ രാജ്യസഭയില്‍ രൂക്ഷ വിമര്‍ശം

Text Size  

Story Dated: Friday, August 08, 2014 02:55 hrs UTC

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ബോളിവുഡ് താരം രേഖയും സഭയില്‍ ഹാജരാവാത്തതിനെതിരെ രാജ്യസഭയില്‍ രൂക്ഷ വിമര്‍ശം. സഭയില്‍ ഹാജരാകാത്ത അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം അംഗം പി. രാജീവ് ആവശ്യപ്പെട്ടു. 60 ദിവസമായി രണ്ട് അംഗങ്ങളുടെയും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും രാജീവ് ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് മത്സരമുള്ളപ്പോള്‍ സച്ചിന്‍ സഭയില്‍ ഹാജരാകാറില്ലായിരുന്നുവെന്ന് ബി.ജെപി അംഗം കീര്‍ത്തി ആസാദ് പറഞ്ഞു. എന്നാല്‍, ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ സച്ചിന്‍ സഭയില്‍ ഹാജരാകുക തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സച്ചിന്‍ 40 ദിവസവും രേഖ അതിലും കുറവ് ദിവസവുമാണ് സഭയില്‍ ഹാജരാകാതിരുന്നത്. അംഗങ്ങള്‍ ഭരണഘടനാപരമായ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ളെന്നും ചെയര്‍മാന്‍ ഹമീദ് അന്‍സാരി സഭയെ അറിയിച്ചു.
മുന്‍കൂര്‍ അനുമതിയില്ലാതെ 60 ദിവസത്തില്‍ കൂടുതല്‍ സഭയില്‍ ഹാജരാകാതിരുന്നാല്‍ മാത്രമെ അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കൂവെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ റൂളിങ് നല്‍കി.
സത്യപ്രതിജ്ഞ ചെയ്ത ശേഷം സച്ചിന്‍ മൂന്നു ദിവസവും രേഖ ഏഴു ദിവസവും മാത്രമാണ് രാജ്യസഭയില്‍ ഹാജരായിട്ടുള്ളത്.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.